2026 ജൂൺ 17, ബുധനാഴ്‌ച

വിഖ്യാതനായ അന്ത്യോഖ്യാ പാത്രീയർക്കീസും വിക്ടോറിയ മഹാരാജ്ഞിയും © സാബു കുര്യൻ കല്ലും പാലത്തിങ്കൽ

വിഖ്യാതനായ അന്ത്യോഖ്യാ പാത്രീയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ ബാവാ 1875 ൽ, ലണ്ടനിൽ ബ്രിട്ടീഷ് ചക്രവർത്തിനീ വിക്ടോറിയ മഹാ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് രാജ്ഞി പാത്രീയർക്കീസ് ബാവായ്ക്ക് രണ്ടു പ്രാവശ്യം വിരുന്നൊരുക്കി. ബ്രിട്ടൻ്റെ അത്യുന്നത ബഹുമതി നൽകി രാജ്ഞി ബാവയെ ആദരിച്ചു. 

ഇന്ത്യാ കാര്യ സെക്രട്ടറി  സാലീസ്ബറി പ്രഭുവുമായും കൂടിക്കാഴ്ച നടത്തി. ഇൻഡ്യയിലെ വൈസ്രോയിക്കും, ഗവർണ്ണർമാർക്കുമുള്ള കത്തുകൾ പാത്രീയർക്കീസിന് കൈമാറി,
അതിനുശേഷം, ഐതിഹാസികമായ മലങ്കര സന്ദർശനം ആരംഭിച്ചു. ബ്രിട്ടീഷുകാരായ രണ്ട് അംഗരക്ഷകരെയും പാതിയർക്കീസ്     ബാവായുടെ കൂടെ രാജ്ഞി ഇന്ത്യയിലേക്ക് അയച്ചു. 

ഈ കാലത്താണ് 
ബ്രിട്ടീഷ് രാജ്ഞിയുടെ പുത്രൻ പ്രിൻസ് ഓഫ് വെയിൽസ് കൽക്കട്ടായിൽ എത്തിയത്, അന്ന് കൽക്കട്ട ആയിരുന്നു ഇൻ  ഡ്യയുടെ തലസ്ഥാനം പ്രിൻസ് ഓഫ് വെയിൽസിൻ്റെ ദർബാറിൽ പങ്കെടുക്കാൻ ഇൻഡ്യയിലെ എല്ലാ നാട്ടു രാജക്കൻമാരും എത്തി ചേരണം, തിരുവിതാം കൂർ മഹാരാജാവ്  ആയില്യം തിരുനാളിനും പങ്കെടുക്കണമായിരുന്നു. ബാവയുടെ കൂടെ വന്ന  
അംഗരക്ഷകർ കേരളത്തിൽ വന്നതിന് ശേഷം തിരികെ പോവുകയും പ്രിൻസ് ഓഫ് വെയിൽസിൻ്റെ അംഗരക്ഷ സംഘത്തിൽ ചേരുകയും ചെയ്തു. 

ഇതുമായി ബന്ധപ്പെട്ട ചരിത്ര പ്രസിദ്ധമായ ഒരു സംഭവം കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. 

നയതന്ത്രവിശാരദനായ അന്ത്യോഖ്യാ പാത്രിയർക്കീസ് പത്രോസ്‌ നാലാമൻ ബാവയുടെ ഒരു ദൗത്യവുമായി,  പനയ്ക്കൽ ഐപ്പൂരു മുതലാളിയും, അക്കര കുര്യൻ റൈട്ടറും കൽക്കട്ടായിൽ എത്തിയിരുന്നു.

ബ്രിട്ടീഷ് രാജ്ഞിയുടെ പുത്രൻ പ്രിൻസ് ഓഫ് വെയിൽസിനെ കാണുന്നത് അത്ര എളുപ്പമുളള കാര്യമല്ല. എന്നാൽ ഒരു വഴി തെളിഞ്ഞു.   

പാത്രീയർക്കീസ് ബാവയുടെ കൂടെ അംഗരക്ഷകരായി വന്ന ബ്രിട്ടിഷുകാരുമായി കേരളത്തിൽ വച്ച്
കുര്യൻ റൈട്ടർക്ക് പരിചയമുണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷ നന്നായറിയാമായിരുന്ന കുര്യൻ റൈട്ടർ  ബ്രിട്ടീഷുകാർ ആയ അംഗരക്ഷകർ തിരികെ പോയപ്പോൾ വിലയേറിയ സമ്മാനങ്ങൾ കൊടുത്താണ് അവരെ യാത്രയാക്കിയത്. 

പ്രിൻസ് ഓഫ് വെയിൽസ് കൽക്കട്ടയിൽ വന്ന പ്രധാന കാര്യം ഇന്ത്യയിലെ നാട്ടുരാജാക്കന്മാരും ആയി കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ്, സ്വാഭാവികമായും അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളും അവിടെ എത്തിയിരുന്നു.

അവിടെ ഒരു കുതിരപന്തയം കാണുവാൻ പോയപ്പോൾ അവിടെ വച്ച് ബാവയുടെ കുടെ വന്ന അംഗരക്ഷകരെ, ഐപ്പൂരുവും, കുര്യൻ റൈട്ടറും  കണ്ടുമുട്ടി.  അങ്ങനെ പ്രിൻസ് ഓഫ് വെയിൽസിനെ കാണുവാനുള്ള വഴി തെളിഞ്ഞു.

പാത്രീയർക്കീസ് ബാവയുടെ കത്ത് പ്രിൻസ് ഓഫ് വെയിൽസിനെ കാണിച്ചു. അന്ത്യോഖ്യാ പാത്രീയർക്കീസിൻ്റെ ദൗത്യവുമായി വന്നവർ എന്ന നിലയിൽ അവരെ രാജകുമാരൻ സ്വീകരിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്തയായി മാത്യൂസ് മാർ അത്താനാസിയോസിനെ സ്വീകരിച്ചു കൊണ്ട് 1852 ൽ ഉത്രം തിരുനാൾ മഹാരാജവ് നൽകിയ രാജകീയ വിളംബരം അസ്ഥിരപ്പെടുത്തണം, എന്നുള്ളതായിരുന്നു ബാവായുടെ കത്തിൻ്റെ ഉള്ളടക്കം. നിങ്ങൾ തിരികെ നാട്ടിലെത്തുമ്പോൾ ഈ കാര്യം സംഭവിച്ചിരിക്കും എന്ന് പ്രിൻസ് ഓഫ് വെയിൽസ് വാക്കു കൊടുത്തു. 

അന്ത്യോഖ്യാ പാത്രീയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ ബാവ തിരുവിതാകൂർ മഹാരാ ജാവ് ആയില്യം തിരുനാളുമായി കൂടിക്കാഴ്ച നടന്നു. രാജകീയ വിളംബരം റദ്ദു ചെയ്തു , കൊച്ചിരാജാവും അപ്രകാരം ചെയ്തു. 

മാത്യൂസ് മാർ അത്താനാസിയോസ് അശക്തനായി, പുലിക്കോട്ടിലിൻ്റെ ഭയവും ബലഹീനതയും മാറി. മിഷനറിമാരുടെ കൈയ്യിൽ അമർന്ന സഭയെ വീണ്ടെടുത്തു. 

1876 ൽ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസ് വിളിച്ചു കുട്ടി. വിഖ്യാതനായ പാത്രീയർക്കീസ്  മലങ്കര സഭയെ മലങ്കര യാക്കോബായ സുറിയാനി സഭയെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തി. 

സാബു കുര്യൻ 
കല്ലുപാലത്തിങ്കൽ തിരുവനന്തപുരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ