യേശുവിനെ ദാവീദിന്റെ പുത്രൻ എന്ന് ക്രിസ്ത്യാനികൾ വിളിക്കുന്നത് എത്രത്തോളം ശരിയാണ്? യഹൂദന്മാർ അപ്പൻറെ വംശത്തെയാണ് മകൻറെ വംശമായി അംഗീകരിക്കുന്നത്. അമ്മയുടെ വംശത്തെ അവകാശമായി സ്വീകരിക്കില്ല. ഒരാളെ യഹൂദനായി കണക്കാക്കുന്നത് അമ്മ ആരാണെന്ന് നോക്കിയും ഏതു വംശമാണെന്ന് നിശ്ചയിക്കുന്നത് അച്ഛനെ നോക്കിയുമാണ്. അങ്ങനെ നോക്കുമ്പോൾ ബൈബിൾ പ്രകാരം യേശുവിൻറെ അച്ഛൻ ദൈവമായ യഹോവയാണ്. യഹോവ ദാവീദിന്റെ ഗോത്രത്തിൽ പിറന്ന ആളല്ല. അമ്മ ദാവീദിന്റെ ഗോത്രത്തിൽ പെട്ട ആളാണെങ്കിലും അത് വംശത്തിന്റെ അവകാശമായി സ്വീകരിക്കാൻ കഴിയില്ല.
അതുകൊണ്ടാണ് ദാവീദിന്റെ ഗോത്രത്തിൽ പെട്ട ആളായ ജോസഫ് യേശുവിന്റെ അച്ഛനല്ലെങ്കിലും വളർത്തച്ഛനാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് ദാവീദിന്റെ ഗോത്രക്കാരൻ ആണെന്ന് സ്ഥാപിക്കുന്നത്. ഒരു യഹൂദൻ ഒരു കുട്ടി തൻറെ മകനാണെന്ന് പ്രഖ്യാപിച്ചാൽ പിന്നെ അവനെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല.
"മറ്റൊരാളുടെ കുട്ടിയെ തോറ (ദൈവനീതി) പഠിപ്പിക്കുന്നവൻ ആ കുട്ടിയെ ജന്മം കൊടുത്തവന് തുല്യനാണ്." (Talmud, Sanhedrin 19b)
ശാരീരികമായി ജന്മം നൽകിയതിനേക്കാൾ വലിയ പദവിയാണ് ഒരു കുട്ടിയെ വളർത്തുകയും, അവന് ജീവിക്കാനുള്ള തൊഴിലും മതനിയമങ്ങളും പഠിപ്പിക്കുകയും ചെയ്യുന്ന വളർത്തുപിതാവിന് യഹൂദ നിയമം നൽകുന്നത്. അതോടെ ആ കുട്ടി ജൈവികമായ മകനെപ്പോലെ തന്നെ എല്ലാ അവകാശങ്ങൾക്കും അർഹനാകും.
ഇങ്ങനെ സാങ്കേതികമായാണ് യേശു ദാവീദിന്റെ ഗോത്രക്കാരൻ ആകുന്നത്. ദൈവത്തിന് പരിശുദ്ധാത്മാവിനെ പറഞ്ഞുവിട്ടു ഏതെങ്കിലും ഒരു സ്ത്രീയെ ഗർഭം ധരിപ്പിക്കാൻ കഴിയും എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ എന്ന് അറിയില്ല. യേശുവിൻറെ ജനനത്തിൽ വിശ്വസിക്കുന്നു എങ്കിലും സ്വന്തം ഭാര്യ ഇതുപോലെ ഗർഭം ധരിച്ചാൽ അത് വിശ്വസിക്കുന്ന ഏതെങ്കിലും വിശ്വാസികൾ ഉണ്ടോ എന്ന് അറിയില്ല. അതെന്തെങ്കിലുമാകട്ടെ സർവശക്തനായ ദൈവത്തിന് തൻറെ ഉള്ളിലെ ഒരു തോന്നൽ കൊണ്ട് ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിൽ. അദ്ദേഹത്തിന് തൻറെ ഇഷ്ടം നിർവഹിക്കുന്നതിന് അല്ലെങ്കിൽ ഭൂമിയിൽ അത് പുലർന്നു കാണുന്നതിന് ഒരു മകനെ അവിഹിതമായി സൃഷ്ടിച്ച് കൊണ്ടുതന്നെ വേണമായിരുന്നുവോ എന്ന് ചോദ്യം ദൈവനിഷേധം ആയിരിക്കാം. അവിഹിതം എന്ന് പറയുന്നത് ഒരു കന്യകയെയോ മറ്റൊരാളുടെ ഭാര്യയെയോ പ്രാപിക്കുന്നത് അവിഹിതം ആണെന്ന് യഹൂദന്മാരുടെ ഇടയിൽ മാത്രമല്ല എല്ലാ സമൂഹങ്ങൾക്കിടയിലും അലിഖിത നിയമം ഉണ്ടായിരുന്നു.എന്നാൽ ക്രിസ്ത്യാനിയുടെ അവകാശവാദത്തെ യഹോവ ആകുന്ന ദൈവത്തിൻറെ യഥാർത്ഥ പുത്രന്മാർ ആയ യഹൂദന്മാർ അംഗീകരിക്കുന്നില്ല.
യേശു ജീവിച്ചിരുന്ന കാലത്ത് യഹൂദന്മാർ ഒരിക്കലും അദ്ദേഹത്തെ അന്തസ്സുള്ള മനുഷ്യനായി കരുതിയിരുന്നില്ല അവർ മറിയയുടെ മകൻ എന്ന് മാത്രം സംബോധന ചെയ്യുന്നു. അതിനർത്ഥം പരിശുദ്ധാത്മാവിന്റെ ഗർഭ ദാനം യഹൂദന്മാർ അംഗീകരിച്ചു എന്നല്ല, യേശുവിനെ അവർ ഒരു അവിഹിത സന്താനം ആയിട്ടാണ് കരുതിയത്. അതുകൊണ്ടാണ് അവർ മറിയയുടെ മകനെന്നു വിളിച്ചത്. അല്ലെങ്കിൽ ജോസഫിന്റെ മകൻ എന്നവർ പറയുമായിരുന്നു ബൈബിൾ പരിശോധിക്കുമ്പോൾ അധികമാരും, പ്രവാചകൻ അല്ലെങ്കിൽ പുണ്യപുരുഷൻ ആയ ആളുകൾ അമ്മയുടെ പേരിൽ സംബോധന ചെയ്യപ്പെടുന്നില്ല. അതിൻറെ അർത്ഥം യേശു പിതാവിൻറെ വഴിക്ക് യഹൂദനല്ല എന്നുള്ളതാണ്. അങ്ങനെ അറിയപ്പെടാനുള്ള രണ്ടു കാരണമാണ് ഒന്നുകിൽ അമ്മമാർ വ്യക്തിപ്രഭാതം കൊണ്ട് വളരെ ഔന്നത്യം ഉള്ളവരും അല്ലെങ്കിൽ ഇസ്രായേലിന് വെളിയിൽ നിന്നുള്ള വൈവാഹിക ബന്ധം ഉണ്ടായവളും ആയിരിക്കണം.
ഇവിടെ യേശുവിനെക്കുറിച്ച് റോമക്കാരും യഹൂദന്മാരും പറയുന്ന ചില കഥകളുണ്ട്. യേശു പന്തേര എന്ന റോമൻ പട്ടാളക്കാരന് മറിയയിൽ ഉണ്ടായ മകനാണ് എന്നതാണ്.
ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെൽസസ് (Celsus) എന്ന ഗ്രീക്ക് തത്ത്വചിന്തകൻ ക്രിസ്തുമതത്തെ വിമർശിച്ച് എഴുതിയ ഗ്രന്ഥങ്ങളിൽ, യഹൂദന്മാർക്കിടയിൽ പ്രചരിച്ചിരുന്ന ഒരു കഥയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മറിയത്തിന് 'പന്തേര' എന്ന് പേരുള്ള ഒരു റോമൻ സൈനികനുമായുള്ള ബന്ധത്തിലാണ് യേശു ജനിച്ചതെന്നായിരുന്നു ആ വാദം.
'തോൽദോത്ത് യേശു' (Toledot Yeshu) എന്ന പുസ്തകം യേശുക്രിസ്തുവിന്റെ ജനനത്തെയും ജീവിതത്തെയും കടുത്ത ഭാഷയിൽ പരിഹസിക്കാനും താഴ്ത്തിക്കെട്ടാനുമായി മധ്യകാലഘട്ടത്തിൽ യഹൂദ പരിസരങ്ങളിൽ രൂപപ്പെട്ട ഒരു ജനകീയ നാടോടി പുസ്തകമാണ് . സുവിശേഷങ്ങളിലെ വിവരണങ്ങളെ പൂർണ്ണമായി നിഷേധിച്ചുകൊണ്ട്, യേശുവിന്റെ ജനനത്തെക്കുറിച്ച് വളരെ മോശമായ ഒരു കഥയാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്.
ഈ പുസ്തകത്തിലെ വിവരണങ്ങൾ പ്രകാരം യേശുവിന്റെ ജനനത്തെക്കുറിച്ച് പറയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:
'മറിയം ദാവീദ് രാജാവിന്റെ വംശത്തിൽപ്പെട്ട മാന്യയായ ഒരു സ്ത്രീയായിരുന്നു. 'യോഹന്നാൻ' എന്ന് പേരുള്ള, ന്യായപ്രമാണം കൃത്യമായി പാലിക്കുന്ന ഒരു യഹൂദ യുവാവുമായി മറിയത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന സമയത്താണ് ഈ കഥ നടക്കുന്നത്.മറിയത്തിന്റെ അയൽപക്കത്ത് താമസിച്ചിരുന്ന, ദുഷ്ടനും സുഖലോലുപനുമായ യോസേഫ് പന്തേര (Joseph Pandera) എന്നൊരു യഹൂദ യുവാവ് ഉണ്ടായിരുന്നു (ചില വകഭേദങ്ങളിൽ ഇയാൾ ഒരു റോമൻ സൈനികനായോ അന്യജാതിക്കാരനായോ ചിത്രീകരിക്കപ്പെടുന്നു). ഇയാൾക്ക് മറിയത്തോട് കടുത്ത പ്രണയവും കാമവും ഉണ്ടായിരുന്നു.
ഒരു ശബത്ത് നാളിൽ (യഹൂദരുടെ വിശുദ്ധ ദിവസം), മറിയത്തിന്റെ പ്രതിശ്രുത വരനായ യോഹന്നാന്റെ വേഷം ധരിച്ച് യോസേഫ് പന്തേര രാത്രിയിൽ മറിയത്തിന്റെ മുറിയിൽ അതിക്രമിച്ചു കയറി. ഇരുട്ടായിരുന്നതിനാലും വേഷം മാറിയതിനാലും വന്നത് സ്വന്തം പ്രതിശ്രുത വരനാണെന്ന് മറിയം തെറ്റിദ്ധരിച്ചു. യഹൂദ നിയമപ്രകാരം സ്ത്രീകൾക്ക് അശുദ്ധിയുള്ള ഒരു പ്രത്യേക സമയത്താണ് ഇയാൾ മറിയത്തെ വഞ്ചനയിലൂടെ കീഴ്പ്പെടുത്തിയത്.പിന്നീട് യോഹന്നാൻ മറിയത്തെ കാണാൻ വന്നപ്പോൾ, മുൻപ് വന്നത് അവനല്ലായിരുന്നു എന്ന് മറിയം തിരിച്ചറിയുകയും ഇരുവരും വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുകയും ചെയ്തു. എന്നാൽ ഈ അപമാനം താങ്ങാൻ കഴിയാതെ പ്രതിശ്രുത വരനായ യോഹന്നാൻ ബാബിലോണിലേക്ക് നാടുവിട്ടുപോയി. തുടർന്ന് മറിയം ഗർഭിണിയാവുകയും 'യേശു' എന്ന മകന് ജന്മം നൽകുകയും ചെയ്തു."
ഈ പുസ്തകം അനുസരിച്ച്, യേശു യഹൂദ നിയമപ്രകാരം ഏറ്റവും വലിയ വിലക്കുള്ള സമയത്ത് വിവാഹത്തിന് മുൻപ് വഞ്ചനയിലൂടെ ജനിച്ച കുട്ടിയായതുകൊണ്ട് യഹൂദ സമൂഹം അവനെ ഒരു 'അവിഹിത സന്തതി' ആയിട്ടാണ് കണക്കാക്കിയത്.
ക്രൈസ്തവ വിശ്വാസപ്രകാരമുള്ള പരിശുദ്ധാത്മാവിനാലുള്ള കന്യകാജനനത്തെ പൂർണ്ണമായി പരിഹസിക്കാനും, യേശുവിന് യഹൂദ സമൂഹത്തിൽ വംശശുദ്ധിയോ അംഗീകാരമോ ഇല്ലെന്ന് വരുത്തിത്തീർക്കാനും വേണ്ടിയാണ് ഈ കഥ 'തോൽദോത്ത് യേശു' എന്ന പുസ്തകത്തിൽ എഴുതിവെച്ചിരിക്കുന്നത്.
അതുകൊണ്ട് യേശുവിനോട് യഹൂദന്മാർ വലിയ ബഹുമാനത്തോടെ അല്ല പെരുമാറിയിരുന്നത്. നാലു സുവിശേഷങ്ങൾ വായിക്കുമ്പോഴും യേശുവിനോടുള്ള സമീപനം പറയാതെ ചിലത് പറയുന്നുണ്ട്.അതുകൊണ്ട് യേശു തന്റെ ജന്മനാട്ടിൽ ചെന്ന് പ്രസംഗിച്ചപ്പോൾ, അവിടുത്തെ ജനങ്ങൾ അദ്ഭുതപ്പെടുകയും ഒപ്പം അവനെ താഴ്ത്തിക്കെട്ടാനും പരിഹസിക്കാനുമായി "ഇവൻ മറിയത്തിന്റെ മകനായ തച്ചനല്ലയോ?" എന്ന് ചോദിക്കുകയും ചെയ്തു. യോസേഫിന്റെ പേര് മനഃപൂർവ്വം ഒഴിവാക്കി അമ്മയുടെ പേര് മാത്രം വിളിച്ചതിലൂടെ അവന്റെ ജനനത്തിന്റെ പശ്ചാത്തലത്തെ അവർ പരോക്ഷമായി പരിഹസിക്കുകയായിരുന്നു.
ക്രൈസ്തവ ദൈവശാസ്ത്രമനുസരിച്ച് യേശുവിന് ഒരു ലൗകിക പിതാവില്ല. പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയത്തിൽ നിന്നാണ് യേശു ജനിച്ചത്. യോസേഫ് യേശുവിന്റെ നിയമപരമായ വളർത്തുപിതാവ് മാത്രമായിരുന്നു, ജന്മം നൽകിയ പിതാവല്ല. അതുകൊണ്ട്, യേശുവിന്റെ അമാനുഷികമായ ജനനത്തെയും ദൈവപുത്രത്വത്തെയും അടിവരയിട്ടു കാണിക്കാൻ "മറിയത്തിന്റെ മകൻ" എന്ന പ്രയോഗം സഹായിക്കുന്നുണ്ട്. എന്നാൽ ഇതിനെയാണ് യുക്തിഭദ്രമായി യഹൂദന്മാർ യേശുവിനെ അപമാനിക്കാനായി ഉപയോഗിച്ചത്.
അത്ഭുത ജനനം യുക്തിഭദ്രമായ ഒരു കാര്യമല്ല. അങ്ങനെയുള്ള ജനനം വിശ്വാസികളെ സംബന്ധിച്ച് മാത്രം നിലനിൽക്കുന്ന കാര്യമാണ്. അദ്ദേഹം ജോസഫിന്റെ മകൻ അല്ലെങ്കിൽ മറ്റെന്തോ ആണ്. എങ്ങനെ നോക്കിയാലും യേശു ദാവീദിന്റെ പരമ്പരയിൽ വരികയില്ല. ദാവീദിന്റെ പരമ്പരയിൽ വരണമെങ്കിൽ ജോസഫിന്റെ മകൻ ആയിരിക്കണം. അങ്ങനെ വന്നില്ലെങ്കിൽ രാജത്വം അവനിൽ വന്നുചേരുകയില്ല. പുനരുദ്ധാനത്തിന്റെ കാലത്ത് ഭൂമിയെ അടക്കി ഭരിക്കുവാൻ ദൈവപുത്രൻ എന്ന നിലയിൽ മാത്രമല്ല ദാവീദിന്റെ പുത്രനെന്ന നിലയിലും അവകാശമുണ്ടായിരിക്കണം . ഇത് സ്ഥാപിച്ചെടുത്തെങ്കിൽ മാത്രമേ യേശുവിനെ യഹൂദന്മാരുടെ സങ്കൽപ്പങ്ങൾക്ക് മുകളിൽ ഉയർത്താൻ കഴിയു എന്നതുകൊണ്ട് മാത്രമാണ് ക്രിസ്ത്യാനികൾ വിചിത്രമായ സങ്കല്പങ്ങളിലേക്ക് നീങ്ങിയത് എന്ന് അനുമാനിക്കാം.
ഇനി മറ്റൊരു കാര്യമാണ് ചിന്തിക്കാനുള്ളത് ഒരു വ്യക്തി എങ്ങനെ ജനിച്ചു എന്നുള്ളതാണോ, അദ്ദേഹം ഈ ലോകത്തിന് എന്ത് സംഭാവന ചെയ്തു എന്നുള്ളതാണ് പ്രധാനം? യേശുവിനെ വിശ്വസിക്കുന്നവരും യേശുവിനെ വിശ്വസിക്കുന്നവരും ചില പരമ്പരാഗത സങ്കല്പങ്ങളിൽ ഉയർത്തിനിർത്തുന്നതിനു വേണ്ടി അദ്ദേഹത്തിന് കഥകൾ ചമക്കുകയായിരുന്നു. യേശു ദാവീദിന്റെ വംശജനും ദൈവത്തിൻറെ പുത്രനും ആകുന്നില്ലെങ്കിൽ അദ്ദേഹത്തിന് മഹത്വം ഉണ്ടാവുകയില്ലെന്ന് അന്ധമായി വിശ്വസിച്ചവരാണ് ഇത്തരം കഥകൾ ഉണ്ടാക്കിയതെന്ന് വേണം മനസ്സിലാക്കേണ്ടത് . യേശുവിൻറെ ജീവിതത്തിൽ നിന്നും ഈ പറഞ്ഞ ചമൽക്കാരങ്ങൾ എല്ലാം എടുത്തു നീക്കിയാലും സാമൂഹ്യപ്രസക്തിയുള്ള അദ്ദേഹത്തിൻറെ പ്രബോധനങ്ങൾ ആണ് കാലാത്തിവർത്തിയായി മുന്നോട്ടു കൊണ്ടുപോകുന്നത് എന്നകാര്യം ക്രിസ്ത്യാനികളും പലപ്പോഴും മറന്നു പോവുകയാണ്.
യേശുവിന്റെ പ്രബോധനങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ, അവ പരമ്പരാഗത യഹൂദ ചിന്തകളിലും ന്യായപ്രമാണത്തിന്റെ അക്ഷരാർത്ഥത്തിലുള്ള വ്യാഖ്യാനങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്നില്ല എന്ന് വ്യക്തമാകും. അന്നത്തെ യഹൂദ സാമൂഹിക ഘടനയ്ക്കും ദേശീയ ചിന്തകൾക്കും വെളിയിൽ കടന്ന്, കൂടുതൽ സാർവത്രികവും ദാർശനികവുമായ ആശയങ്ങളിലൂടെയാണ് യേശു തന്റെ ദർശനങ്ങൾ പങ്കുവെച്ചത്.
ഗ്രീക്ക് (ഹെല്ലനിസ്റ്റിക്) തത്ത്വചിന്തകൾ, കിഴക്കൻ ദർശനങ്ങൾ ബുദ്ധമത ചിന്തകൾ എന്നിവയോട് സമാന്തരമായി നിൽക്കുന്ന അല്ലെങ്കിൽ അവയുടെ സ്വാധീനമുള്ള ചില പ്രധാന ആശയങ്ങളും ഉദാഹരണങ്ങളും താഴെ പറയുന്നവയാണ്:
യഹൂദ ചിന്തകൾ പൊതുവെ സ്വന്തം വംശത്തിൽപ്പെട്ടവരെയും ഗോത്രത്തിൽപ്പെട്ടവരെയും സ്നേഹിക്കാനാണ് പഠിപ്പിച്ചത്. അന്യജാതിക്കാരെ അവരും ശത്രുക്കളായി കണ്ടു. എന്നാൽ യേശു ഈ അതിർവരമ്പുകൾ തകർത്തു:
"നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ." (മത്തായി 5:44)
ഈ ചിന്ത പരമ്പരാഗത യഹൂദ ദേശീയതയ്ക്ക് തികച്ചും വിരുദ്ധമായിരുന്നു. പകരം, ഇത് ഗ്രീക്ക് ചിന്തകരായ സ്റ്റോയിക്കുകളുടെ (Stoics) 'കോസ്മോപൊളിറ്റനിസം' (സകല മനുഷ്യരും ഒരേ പ്രപഞ്ചത്തിന്റെ പൗരന്മാരാണ് എന്ന ചിന്ത) എന്ന ആശയത്തോടും, ബുദ്ധമതത്തിലെ 'മേത്ത' (Metta - അഥവാ എല്ലാവരോടുമുള്ള കാരുണ്യം) എന്ന ദർശനത്തോടും അതിശയകരമായി ഒത്തുപോകുന്നു.
യഹൂദന്മാർ പ്രതീക്ഷിച്ചിരുന്ന 'ദൈവരാജ്യം' എന്നത് റോമൻ ഭരണത്തിൽ നിന്ന് തങ്ങളെ മോചിപ്പിക്കുന്ന ഒരു ഭൗതികവും രാഷ്ട്രീയവുമായ സാമ്രാജ്യത്വമായിരുന്നു. എന്നാൽ യേശു ഇതിനെ ആത്മീയവൽക്കരിച്ചു:
"ദൈവരാജ്യം ദൃശ്യമായല്ല വരുന്നത്... ഇതാ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽ (ഉള്ളിൽ) തന്നെയുണ്ട്." (ലൂക്കോസ് 17:21)
ബാഹ്യമായ ആചാരങ്ങൾക്കോ ദൈവാലയങ്ങൾക്കോ അപ്പുറം മനുഷ്യന്റെ ആന്തരിക മാറ്റത്തിനാണ് യേശു മുൻഗണന നൽകിയത്. യേശുവിനോടൊപ്പം സഞ്ചരിച്ചിരുന്ന അനേകായിരങ്ങളെ കണ്ടപ്പോൾ അവൻ യഥാർത്ഥ മിശിഹാ ആണോ എന്ന് സംശയം തീർക്കുന്നതിന് വേണ്ടി യേശുവിനെ സമീപിച്ച് ചോദ്യങ്ങൾ ചോദിച്ചു പരീക്ഷിക്കുന്നുണ്ട്. എന്നാൽ യഹൂദന്മാരുടെ അദ്ദേഹത്തെ തള്ളിക്കളയുന്നത്.യേശുവിൻറെ ചിന്ത കിഴക്കൻ ദർശനങ്ങളായ ഉപനിഷത്തുകളിലെ 'അഹം ബ്രഹ്മാസ്മി' (ദൈവികത ഉള്ളിലാണ്) എന്ന ആശയത്തോടും, ആന്തരിക ജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന ജ്ഞാനവാദത്തോടും (Gnosticism) സാദൃശ്യമുള്ളതാണ്.
യഹൂദ സമുദായത്തിൽ ഭക്ഷണക്രമങ്ങൾക്കും ബാഹ്യമായ തൊട്ടുകൂടായ്മകൾക്കും (തുടർച്ചയായ ആചാരപരമായ ശുദ്ധി) വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ യേശു ഈ ചിന്തയെ പാടെ തള്ളിക്കളഞ്ഞു:
"പുറത്തുനിന്ന് മനുഷ്യന്റെ ഉള്ളിലേക്ക് കടക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാൻ കഴിയില്ല; ഉള്ളിൽ നിന്ന് പുറപ്പെടുന്നവയാണ് മനുഷ്യനെ അശുദ്ധനാക്കുന്നത്." (മർക്കോസ് 7:15)
ആഹാരനിയമങ്ങളെയും വംശീയമായ ശുദ്ധാശുദ്ധി ചിന്തകളെയും അപ്രസക്തമാക്കിക്കൊണ്ട്, മനുഷ്യന്റെ മനസ്സാക്ഷിക്കാണ് ഇവിടെ യേശു പ്രാധാന്യം നൽകുന്നത്. ചിന്തകളുടെ ശുദ്ധിക്ക് പ്രാധാന്യം നൽകിയ പല പാശ്ചാത്യ-പൂർവ്വ തത്ത്വചിന്തകളിലും ഈ ആശയം കാണാം.
ഭൗതിക സമ്പത്ത് ദൈവാനുഗ്രഹത്തിന്റെ അടയാളമായി യഹൂദന്മാർ കണ്ടിരുന്നപ്പോൾ, യേശു അതിനെ ആത്മീയതയ്ക്ക് ഒരു തടസ്സമായി ചിത്രീകരിച്ചു.
"ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല... വയലിലെ ലില്ലിപ്പൂക്കൾ എങ്ങനെ വളരുന്നു എന്ന് ചിന്തിക്കുവിൻ..." (മത്തായി 6:26-28)
ഭൗതികമായ ആശകളെ ഉപേക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ഈ ആഹ്വാനം പ്രാചീന ഗ്രീസിലെ 'സിനിക്' (Cynic) തത്ത്വചിന്തകരായ ഡയോജനിസിനെപ്പോലുള്ളവരുടെ ജീവിതരീതിയോടും, ബുദ്ധമതത്തിലെ ഭിക്ഷുക്കളുടെ ലളിതജീവിത ദർശനത്തോടും വലിയ സാമ്യം പുലർത്തുന്നു.
യേശുവിന്റെ ആശയങ്ങൾ പിൽക്കാലത്ത് ലോകമെമ്പാടും പ്രചരിപ്പിക്കപ്പെട്ടത് ഗ്രീക്ക് ചിന്തകളുടെ പശ്ചാത്തലത്തിലാണ്. ഉദാഹരണത്തിന്, യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത് "ആദിയിൽ വചനം ഉണ്ടായിരുന്നു" എന്നാണ്. ഇവിടെ 'വചനം' എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് 'ലോഗോസ്' (Logos) എന്നാണ്. ഇത് ഹെരാക്ലിറ്റസ്, പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് തത്ത്വചിന്തകർ പ്രപഞ്ചത്തിന്റെ ചാലകശക്തിയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ദാർശനിക പദമാണ്. യഹൂദ ചിന്തയെക്കാൾ ഗ്രീക്ക് ദാർശനിക തലത്തിലാണ് ക്രിസ്തുവിനെ പ്രപഞ്ചത്തിന്റെ കേന്ദ്രമായി സുവിശേഷകർ അടയാളപ്പെടുത്തിയത്.
മോശെയുടെ ന്യായപ്രമാണത്തിൽ ജനിച്ചു വളർന്നുവെങ്കിലും, യേശുവിന്റെ ആത്മീയ ദർശനങ്ങൾ ഭൂമിശാസ്ത്രപരവും വംശീയവുമായ അതിരുകൾ ഭേദിച്ച് ഒരു 'ആഗോള ദർശനമായി' മാറിയത് ഇത്തരം വിപ്ലവകരമായ ചിന്താ വ്യതിയാനങ്ങൾ കൊണ്ടൂകൂടിയാണ്. യഹൂദൻറെ മൗലികവാദം ഒരിക്കലും വൈവിധ്യങ്ങളിലേക്ക് കടന്നുവരാൻ തക്കശക്തിയുള്ളതല്ല. അത് അടിസ്ഥാനപരമായി വെറുപ്പിനും പകയിലും ഉള്ള അടങ്ങിയിരിക്കുന്നതാണ്.ക്രിസ്തുവിൻറെ സന്ദേശത്തിലെ സാമൂഹ്യ ചാലകശക്തിയായ ആശയങ്ങളെ ക്ഷയിപ്പിക്കുകയും ഭക്തിയെ വളർത്തുകയും ചെയ്ത ക്രിസ്തുമതം, ഒരു വലിയ സാമൂഹ്യ വിപ്ലവവുമായി മാറേണ്ടി വരുമായിരുന്ന വലിയ ആശയ പ്രപഞ്ചത്തെ വഞ്ചിക്കുകയായിരുന്നു. സമൂഹത്തിൽ പ്രവർത്തിക്കുക എന്നതിനുപകരം പ്രാർത്ഥിക്കുക എന്നുള്ള നിലയിലേക്ക് അവർ ജനങ്ങളെ പരിശീലിപ്പിച്ചു."അവൻറെ ചെരിപ്പിന്റെ വാറഴിക്കാൻ ഞാൻ യോഗ്യനല്ലെന്ന്"സ്നാപകയോഹന്നാൻ പ്രകീർപ്പിച്ച യേശുവിനെ ക്രിസ്ത്യാനികൾ പരാജയപ്പെടുത്തി. ഇവർക്കാണ് ദൈവപുത്രനായ അത്ഭുതകൃത്യങ്ങൾ ചെയ്ത രാജകുമാരനായ ഒരു യേശുവിനെ ആവശ്യമായിരുന്നത് .അതുകൊണ്ടാണ് അവർ യേശുവിനെ ദാവീദിന്റെ വംശവും ആയി ബന്ധിപ്പിക്കുന്നതിനുള്ള കഥകൾ ഉണ്ടാക്കിയത്. അതുപോലെതന്നെ അദ്ദേഹത്തിൻറെ ജനനത്തെ സംബന്ധിച്ചുള്ള യഹൂദന്മാർക്കിടയിൽ ഉള്ള പരിഹാസത്തെ പരിശുദ്ധാത്മാവിന്റെ ഇടപെടൽ കൊണ്ട് ഗർഭവതിയായന്ന കഥ സൃഷ്ടിച്ച മറികടക്കാൻ ശ്രമിച്ചത്.
വാൽക്കഷണം
യേശുവിനെ ഏറ്റവും അധികം നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തത് യഹൂദരാണ്. എന്നാൽ ആ യഹൂദന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളെ കുറിച്ച് ഹാ! കഷ്ടം!! എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
#apology #pentecostal #penthacost #പെന്തക്കോസ് #കാസ #ഫോളോ #ഫ്ലോവേഴ്സ് #കത്തോലിക്കാ Sakshi Apologetics Kerala Evg Lal Abraham Anil Kumar V Ayyappan @highlight Anil Kodithottam