2026 ജൂൺ 9, ചൊവ്വാഴ്ച

യേശുവിനെ ദാവീദിന്റെ പുത്രൻ എന്ന് ക്രിസ്ത്യാനികൾ വിളിക്കുന്നത് എത്രത്തോളം ശരിയാണ്?

യേശുവിനെ ദാവീദിന്റെ പുത്രൻ എന്ന് ക്രിസ്ത്യാനികൾ വിളിക്കുന്നത് എത്രത്തോളം ശരിയാണ്? യഹൂദന്മാർ അപ്പൻറെ വംശത്തെയാണ് മകൻറെ വംശമായി അംഗീകരിക്കുന്നത്. അമ്മയുടെ വംശത്തെ അവകാശമായി സ്വീകരിക്കില്ല. ഒരാളെ യഹൂദനായി കണക്കാക്കുന്നത് അമ്മ ആരാണെന്ന് നോക്കിയും ഏതു വംശമാണെന്ന് നിശ്ചയിക്കുന്നത് അച്ഛനെ നോക്കിയുമാണ്. അങ്ങനെ നോക്കുമ്പോൾ ബൈബിൾ പ്രകാരം യേശുവിൻറെ അച്ഛൻ ദൈവമായ യഹോവയാണ്. യഹോവ ദാവീദിന്റെ ഗോത്രത്തിൽ പിറന്ന ആളല്ല. അമ്മ ദാവീദിന്റെ ഗോത്രത്തിൽ പെട്ട ആളാണെങ്കിലും അത് വംശത്തിന്റെ അവകാശമായി സ്വീകരിക്കാൻ കഴിയില്ല. 

അതുകൊണ്ടാണ് ദാവീദിന്റെ ഗോത്രത്തിൽ പെട്ട ആളായ ജോസഫ് യേശുവിന്റെ അച്ഛനല്ലെങ്കിലും വളർത്തച്ഛനാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് ദാവീദിന്റെ ഗോത്രക്കാരൻ ആണെന്ന് സ്ഥാപിക്കുന്നത്. ഒരു യഹൂദൻ ഒരു കുട്ടി തൻറെ മകനാണെന്ന് പ്രഖ്യാപിച്ചാൽ പിന്നെ അവനെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല.

"മറ്റൊരാളുടെ കുട്ടിയെ തോറ (ദൈവനീതി) പഠിപ്പിക്കുന്നവൻ ആ കുട്ടിയെ ജന്മം കൊടുത്തവന് തുല്യനാണ്." (Talmud, Sanhedrin 19b)
​ശാരീരികമായി ജന്മം നൽകിയതിനേക്കാൾ വലിയ പദവിയാണ് ഒരു കുട്ടിയെ വളർത്തുകയും, അവന് ജീവിക്കാനുള്ള തൊഴിലും മതനിയമങ്ങളും പഠിപ്പിക്കുകയും ചെയ്യുന്ന വളർത്തുപിതാവിന് യഹൂദ നിയമം നൽകുന്നത്. അതോടെ ആ കുട്ടി ജൈവികമായ മകനെപ്പോലെ തന്നെ എല്ലാ അവകാശങ്ങൾക്കും അർഹനാകും.

ഇങ്ങനെ സാങ്കേതികമായാണ് യേശു ദാവീദിന്റെ ഗോത്രക്കാരൻ ആകുന്നത്. ദൈവത്തിന് പരിശുദ്ധാത്മാവിനെ പറഞ്ഞുവിട്ടു ഏതെങ്കിലും ഒരു സ്ത്രീയെ ഗർഭം ധരിപ്പിക്കാൻ കഴിയും എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ എന്ന് അറിയില്ല. യേശുവിൻറെ ജനനത്തിൽ വിശ്വസിക്കുന്നു എങ്കിലും   സ്വന്തം ഭാര്യ ഇതുപോലെ ഗർഭം ധരിച്ചാൽ അത് വിശ്വസിക്കുന്ന ഏതെങ്കിലും വിശ്വാസികൾ ഉണ്ടോ എന്ന് അറിയില്ല. അതെന്തെങ്കിലുമാകട്ടെ സർവശക്തനായ ദൈവത്തിന് തൻറെ ഉള്ളിലെ ഒരു തോന്നൽ കൊണ്ട് ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിൽ. അദ്ദേഹത്തിന് തൻറെ ഇഷ്ടം നിർവഹിക്കുന്നതിന് അല്ലെങ്കിൽ ഭൂമിയിൽ അത് പുലർന്നു കാണുന്നതിന് ഒരു മകനെ അവിഹിതമായി സൃഷ്ടിച്ച് കൊണ്ടുതന്നെ  വേണമായിരുന്നുവോ എന്ന് ചോദ്യം ദൈവനിഷേധം ആയിരിക്കാം. അവിഹിതം എന്ന് പറയുന്നത് ഒരു കന്യകയെയോ മറ്റൊരാളുടെ ഭാര്യയെയോ പ്രാപിക്കുന്നത്  അവിഹിതം ആണെന്ന് യഹൂദന്മാരുടെ ഇടയിൽ മാത്രമല്ല എല്ലാ സമൂഹങ്ങൾക്കിടയിലും അലിഖിത നിയമം ഉണ്ടായിരുന്നു.എന്നാൽ ക്രിസ്ത്യാനിയുടെ അവകാശവാദത്തെ യഹോവ ആകുന്ന ദൈവത്തിൻറെ യഥാർത്ഥ പുത്രന്മാർ ആയ യഹൂദന്മാർ അംഗീകരിക്കുന്നില്ല. 

 യേശു ജീവിച്ചിരുന്ന കാലത്ത് യഹൂദന്മാർ ഒരിക്കലും  അദ്ദേഹത്തെ അന്തസ്സുള്ള മനുഷ്യനായി കരുതിയിരുന്നില്ല അവർ മറിയയുടെ മകൻ എന്ന് മാത്രം സംബോധന ചെയ്യുന്നു. അതിനർത്ഥം പരിശുദ്ധാത്മാവിന്റെ ഗർഭ  ദാനം യഹൂദന്മാർ അംഗീകരിച്ചു എന്നല്ല, യേശുവിനെ അവർ ഒരു അവിഹിത സന്താനം ആയിട്ടാണ് കരുതിയത്. അതുകൊണ്ടാണ് അവർ മറിയയുടെ മകനെന്നു വിളിച്ചത്. അല്ലെങ്കിൽ ജോസഫിന്റെ മകൻ എന്നവർ പറയുമായിരുന്നു ബൈബിൾ പരിശോധിക്കുമ്പോൾ അധികമാരും,  പ്രവാചകൻ അല്ലെങ്കിൽ പുണ്യപുരുഷൻ ആയ ആളുകൾ അമ്മയുടെ പേരിൽ സംബോധന ചെയ്യപ്പെടുന്നില്ല. അതിൻറെ അർത്ഥം യേശു പിതാവിൻറെ വഴിക്ക് യഹൂദനല്ല എന്നുള്ളതാണ്. അങ്ങനെ അറിയപ്പെടാനുള്ള രണ്ടു കാരണമാണ് ഒന്നുകിൽ അമ്മമാർ വ്യക്തിപ്രഭാതം കൊണ്ട് വളരെ ഔന്നത്യം ഉള്ളവരും അല്ലെങ്കിൽ ഇസ്രായേലിന്  വെളിയിൽ നിന്നുള്ള വൈവാഹിക ബന്ധം ഉണ്ടായവളും  ആയിരിക്കണം. 

ഇവിടെ യേശുവിനെക്കുറിച്ച് റോമക്കാരും യഹൂദന്മാരും പറയുന്ന ചില കഥകളുണ്ട്. യേശു  പന്തേര എന്ന റോമൻ പട്ടാളക്കാരന് മറിയയിൽ ഉണ്ടായ മകനാണ് എന്നതാണ്.
ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെൽസസ് (Celsus) എന്ന ഗ്രീക്ക് തത്ത്വചിന്തകൻ ക്രിസ്തുമതത്തെ വിമർശിച്ച് എഴുതിയ ഗ്രന്ഥങ്ങളിൽ, യഹൂദന്മാർക്കിടയിൽ പ്രചരിച്ചിരുന്ന ഒരു കഥയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മറിയത്തിന് 'പന്തേര' എന്ന് പേരുള്ള ഒരു റോമൻ സൈനികനുമായുള്ള ബന്ധത്തിലാണ് യേശു ജനിച്ചതെന്നായിരുന്നു ആ വാദം.

'തോൽദോത്ത് യേശു' (Toledot Yeshu) എന്ന പുസ്തകം യേശുക്രിസ്തുവിന്റെ ജനനത്തെയും ജീവിതത്തെയും കടുത്ത ഭാഷയിൽ പരിഹസിക്കാനും താഴ്ത്തിക്കെട്ടാനുമായി മധ്യകാലഘട്ടത്തിൽ യഹൂദ പരിസരങ്ങളിൽ രൂപപ്പെട്ട ഒരു ജനകീയ നാടോടി പുസ്തകമാണ് . സുവിശേഷങ്ങളിലെ വിവരണങ്ങളെ പൂർണ്ണമായി നിഷേധിച്ചുകൊണ്ട്, യേശുവിന്റെ ജനനത്തെക്കുറിച്ച് വളരെ മോശമായ ഒരു കഥയാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്.
​ഈ പുസ്തകത്തിലെ വിവരണങ്ങൾ പ്രകാരം യേശുവിന്റെ ജനനത്തെക്കുറിച്ച് പറയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:
'മറിയം  ദാവീദ് രാജാവിന്റെ വംശത്തിൽപ്പെട്ട മാന്യയായ ഒരു സ്ത്രീയായിരുന്നു. 'യോഹന്നാൻ' എന്ന് പേരുള്ള, ന്യായപ്രമാണം കൃത്യമായി പാലിക്കുന്ന ഒരു യഹൂദ യുവാവുമായി മറിയത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന സമയത്താണ് ഈ കഥ നടക്കുന്നത്.മറിയത്തിന്റെ അയൽപക്കത്ത് താമസിച്ചിരുന്ന, ദുഷ്ടനും സുഖലോലുപനുമായ യോസേഫ് പന്തേര (Joseph Pandera) എന്നൊരു യഹൂദ യുവാവ് ഉണ്ടായിരുന്നു (ചില വകഭേദങ്ങളിൽ ഇയാൾ ഒരു റോമൻ സൈനികനായോ അന്യജാതിക്കാരനായോ ചിത്രീകരിക്കപ്പെടുന്നു). ഇയാൾക്ക് മറിയത്തോട് കടുത്ത പ്രണയവും കാമവും ഉണ്ടായിരുന്നു.
ഒരു ശബത്ത് നാളിൽ (യഹൂദരുടെ വിശുദ്ധ ദിവസം), മറിയത്തിന്റെ പ്രതിശ്രുത വരനായ യോഹന്നാന്റെ വേഷം ധരിച്ച് യോസേഫ് പന്തേര രാത്രിയിൽ മറിയത്തിന്റെ മുറിയിൽ അതിക്രമിച്ചു കയറി. ഇരുട്ടായിരുന്നതിനാലും വേഷം മാറിയതിനാലും വന്നത് സ്വന്തം പ്രതിശ്രുത വരനാണെന്ന് മറിയം തെറ്റിദ്ധരിച്ചു. യഹൂദ നിയമപ്രകാരം സ്ത്രീകൾക്ക് അശുദ്ധിയുള്ള ഒരു പ്രത്യേക സമയത്താണ് ഇയാൾ മറിയത്തെ വഞ്ചനയിലൂടെ കീഴ്പ്പെടുത്തിയത്.പിന്നീട് യോഹന്നാൻ മറിയത്തെ കാണാൻ വന്നപ്പോൾ, മുൻപ് വന്നത് അവനല്ലായിരുന്നു എന്ന് മറിയം തിരിച്ചറിയുകയും ഇരുവരും വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുകയും ചെയ്തു. എന്നാൽ ഈ അപമാനം താങ്ങാൻ കഴിയാതെ പ്രതിശ്രുത വരനായ യോഹന്നാൻ ബാബിലോണിലേക്ക് നാടുവിട്ടുപോയി. തുടർന്ന് മറിയം ഗർഭിണിയാവുകയും 'യേശു' എന്ന മകന് ജന്മം നൽകുകയും ചെയ്തു."
ഈ പുസ്തകം അനുസരിച്ച്, യേശു യഹൂദ നിയമപ്രകാരം ഏറ്റവും വലിയ വിലക്കുള്ള സമയത്ത്  വിവാഹത്തിന് മുൻപ് വഞ്ചനയിലൂടെ ജനിച്ച കുട്ടിയായതുകൊണ്ട് യഹൂദ സമൂഹം അവനെ ഒരു 'അവിഹിത സന്തതി'  ആയിട്ടാണ് കണക്കാക്കിയത്.
​ക്രൈസ്തവ വിശ്വാസപ്രകാരമുള്ള പരിശുദ്ധാത്മാവിനാലുള്ള കന്യകാജനനത്തെ പൂർണ്ണമായി പരിഹസിക്കാനും, യേശുവിന് യഹൂദ സമൂഹത്തിൽ വംശശുദ്ധിയോ അംഗീകാരമോ ഇല്ലെന്ന് വരുത്തിത്തീർക്കാനും വേണ്ടിയാണ് ഈ കഥ 'തോൽദോത്ത് യേശു' എന്ന പുസ്തകത്തിൽ എഴുതിവെച്ചിരിക്കുന്നത്.
 അതുകൊണ്ട് യേശുവിനോട് യഹൂദന്മാർ വലിയ ബഹുമാനത്തോടെ അല്ല പെരുമാറിയിരുന്നത്. നാലു സുവിശേഷങ്ങൾ വായിക്കുമ്പോഴും യേശുവിനോടുള്ള സമീപനം പറയാതെ ചിലത് പറയുന്നുണ്ട്.അതുകൊണ്ട് യേശു തന്റെ ജന്മനാട്ടിൽ ചെന്ന് പ്രസംഗിച്ചപ്പോൾ, അവിടുത്തെ ജനങ്ങൾ അദ്ഭുതപ്പെടുകയും ഒപ്പം അവനെ താഴ്ത്തിക്കെട്ടാനും പരിഹസിക്കാനുമായി "ഇവൻ മറിയത്തിന്റെ മകനായ തച്ചനല്ലയോ?" എന്ന് ചോദിക്കുകയും ചെയ്തു. യോസേഫിന്റെ പേര് മനഃപൂർവ്വം ഒഴിവാക്കി അമ്മയുടെ പേര് മാത്രം വിളിച്ചതിലൂടെ അവന്റെ ജനനത്തിന്റെ പശ്ചാത്തലത്തെ അവർ പരോക്ഷമായി പരിഹസിക്കുകയായിരുന്നു.

ക്രൈസ്തവ ദൈവശാസ്ത്രമനുസരിച്ച് യേശുവിന് ഒരു ലൗകിക പിതാവില്ല. പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയത്തിൽ നിന്നാണ് യേശു ജനിച്ചത്. യോസേഫ് യേശുവിന്റെ നിയമപരമായ വളർത്തുപിതാവ് മാത്രമായിരുന്നു, ജന്മം നൽകിയ പിതാവല്ല. അതുകൊണ്ട്, യേശുവിന്റെ അമാനുഷികമായ ജനനത്തെയും ദൈവപുത്രത്വത്തെയും അടിവരയിട്ടു കാണിക്കാൻ "മറിയത്തിന്റെ മകൻ" എന്ന പ്രയോഗം സഹായിക്കുന്നുണ്ട്. എന്നാൽ ഇതിനെയാണ് യുക്തിഭദ്രമായി യഹൂദന്മാർ യേശുവിനെ അപമാനിക്കാനായി ഉപയോഗിച്ചത്. 

അത്ഭുത ജനനം യുക്തിഭദ്രമായ ഒരു കാര്യമല്ല. അങ്ങനെയുള്ള ജനനം വിശ്വാസികളെ സംബന്ധിച്ച് മാത്രം നിലനിൽക്കുന്ന കാര്യമാണ്. അദ്ദേഹം ജോസഫിന്റെ മകൻ അല്ലെങ്കിൽ  മറ്റെന്തോ ആണ്. എങ്ങനെ നോക്കിയാലും യേശു ദാവീദിന്റെ പരമ്പരയിൽ വരികയില്ല. ദാവീദിന്റെ പരമ്പരയിൽ വരണമെങ്കിൽ ജോസഫിന്റെ മകൻ ആയിരിക്കണം. അങ്ങനെ വന്നില്ലെങ്കിൽ രാജത്വം അവനിൽ വന്നുചേരുകയില്ല. പുനരുദ്ധാനത്തിന്റെ കാലത്ത് ഭൂമിയെ അടക്കി ഭരിക്കുവാൻ ദൈവപുത്രൻ എന്ന നിലയിൽ മാത്രമല്ല ദാവീദിന്റെ പുത്രനെന്ന നിലയിലും അവകാശമുണ്ടായിരിക്കണം . ഇത് സ്ഥാപിച്ചെടുത്തെങ്കിൽ മാത്രമേ യേശുവിനെ യഹൂദന്മാരുടെ സങ്കൽപ്പങ്ങൾക്ക് മുകളിൽ ഉയർത്താൻ കഴിയു എന്നതുകൊണ്ട് മാത്രമാണ് ക്രിസ്ത്യാനികൾ വിചിത്രമായ സങ്കല്പങ്ങളിലേക്ക് നീങ്ങിയത് എന്ന് അനുമാനിക്കാം.

ഇനി മറ്റൊരു കാര്യമാണ് ചിന്തിക്കാനുള്ളത് ഒരു വ്യക്തി എങ്ങനെ ജനിച്ചു എന്നുള്ളതാണോ, അദ്ദേഹം ഈ ലോകത്തിന് എന്ത് സംഭാവന ചെയ്തു എന്നുള്ളതാണ് പ്രധാനം? യേശുവിനെ വിശ്വസിക്കുന്നവരും യേശുവിനെ വിശ്വസിക്കുന്നവരും  ചില പരമ്പരാഗത സങ്കല്പങ്ങളിൽ ഉയർത്തിനിർത്തുന്നതിനു വേണ്ടി അദ്ദേഹത്തിന് കഥകൾ ചമക്കുകയായിരുന്നു. യേശു ദാവീദിന്റെ വംശജനും ദൈവത്തിൻറെ പുത്രനും ആകുന്നില്ലെങ്കിൽ അദ്ദേഹത്തിന് മഹത്വം ഉണ്ടാവുകയില്ലെന്ന് അന്ധമായി വിശ്വസിച്ചവരാണ് ഇത്തരം കഥകൾ ഉണ്ടാക്കിയതെന്ന് വേണം മനസ്സിലാക്കേണ്ടത് . യേശുവിൻറെ ജീവിതത്തിൽ നിന്നും ഈ പറഞ്ഞ ചമൽക്കാരങ്ങൾ എല്ലാം എടുത്തു നീക്കിയാലും സാമൂഹ്യപ്രസക്തിയുള്ള അദ്ദേഹത്തിൻറെ പ്രബോധനങ്ങൾ ആണ്  കാലാത്തിവർത്തിയായി മുന്നോട്ടു കൊണ്ടുപോകുന്നത് എന്നകാര്യം ക്രിസ്ത്യാനികളും പലപ്പോഴും മറന്നു പോവുകയാണ്.

യേശുവിന്റെ പ്രബോധനങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ, അവ പരമ്പരാഗത യഹൂദ ചിന്തകളിലും ന്യായപ്രമാണത്തിന്റെ  അക്ഷരാർത്ഥത്തിലുള്ള വ്യാഖ്യാനങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്നില്ല എന്ന് വ്യക്തമാകും. അന്നത്തെ യഹൂദ സാമൂഹിക ഘടനയ്ക്കും ദേശീയ ചിന്തകൾക്കും വെളിയിൽ കടന്ന്, കൂടുതൽ സാർവത്രികവും  ദാർശനികവുമായ ആശയങ്ങളിലൂടെയാണ് യേശു തന്റെ ദർശനങ്ങൾ പങ്കുവെച്ചത്.
​ഗ്രീക്ക് (ഹെല്ലനിസ്റ്റിക്) തത്ത്വചിന്തകൾ, കിഴക്കൻ ദർശനങ്ങൾ   ബുദ്ധമത ചിന്തകൾ എന്നിവയോട് സമാന്തരമായി നിൽക്കുന്ന അല്ലെങ്കിൽ അവയുടെ സ്വാധീനമുള്ള ചില പ്രധാന ആശയങ്ങളും ഉദാഹരണങ്ങളും താഴെ പറയുന്നവയാണ്:

​യഹൂദ ചിന്തകൾ പൊതുവെ സ്വന്തം വംശത്തിൽപ്പെട്ടവരെയും ഗോത്രത്തിൽപ്പെട്ടവരെയും സ്നേഹിക്കാനാണ് പഠിപ്പിച്ചത്. അന്യജാതിക്കാരെ അവരും ശത്രുക്കളായി കണ്ടു. എന്നാൽ യേശു ഈ അതിർവരമ്പുകൾ തകർത്തു:
​"നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ." (മത്തായി 5:44)
​ഈ ചിന്ത പരമ്പരാഗത യഹൂദ ദേശീയതയ്ക്ക് തികച്ചും വിരുദ്ധമായിരുന്നു. പകരം, ഇത് ഗ്രീക്ക് ചിന്തകരായ സ്റ്റോയിക്കുകളുടെ (Stoics) 'കോസ്മോപൊളിറ്റനിസം' (സകല മനുഷ്യരും ഒരേ പ്രപഞ്ചത്തിന്റെ പൗരന്മാരാണ് എന്ന ചിന്ത) എന്ന ആശയത്തോടും, ബുദ്ധമതത്തിലെ 'മേത്ത' (Metta - അഥവാ എല്ലാവരോടുമുള്ള കാരുണ്യം) എന്ന ദർശനത്തോടും അതിശയകരമായി ഒത്തുപോകുന്നു.
​യഹൂദന്മാർ പ്രതീക്ഷിച്ചിരുന്ന 'ദൈവരാജ്യം' എന്നത് റോമൻ ഭരണത്തിൽ നിന്ന് തങ്ങളെ മോചിപ്പിക്കുന്ന ഒരു ഭൗതികവും രാഷ്ട്രീയവുമായ സാമ്രാജ്യത്വമായിരുന്നു. എന്നാൽ യേശു ഇതിനെ ആത്മീയവൽക്കരിച്ചു:
​"ദൈവരാജ്യം ദൃശ്യമായല്ല വരുന്നത്... ഇതാ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽ (ഉള്ളിൽ) തന്നെയുണ്ട്." (ലൂക്കോസ് 17:21)
​ബാഹ്യമായ ആചാരങ്ങൾക്കോ ദൈവാലയങ്ങൾക്കോ അപ്പുറം മനുഷ്യന്റെ ആന്തരിക മാറ്റത്തിനാണ് യേശു മുൻഗണന നൽകിയത്. യേശുവിനോടൊപ്പം സഞ്ചരിച്ചിരുന്ന അനേകായിരങ്ങളെ കണ്ടപ്പോൾ അവൻ യഥാർത്ഥ മിശിഹാ ആണോ എന്ന് സംശയം തീർക്കുന്നതിന് വേണ്ടി യേശുവിനെ സമീപിച്ച് ചോദ്യങ്ങൾ ചോദിച്ചു പരീക്ഷിക്കുന്നുണ്ട്. എന്നാൽ യഹൂദന്മാരുടെ അദ്ദേഹത്തെ തള്ളിക്കളയുന്നത്.യേശുവിൻറെ ചിന്ത കിഴക്കൻ ദർശനങ്ങളായ ഉപനിഷത്തുകളിലെ 'അഹം ബ്രഹ്മാസ്മി' (ദൈവികത ഉള്ളിലാണ്) എന്ന ആശയത്തോടും, ആന്തരിക ജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന ജ്ഞാനവാദത്തോടും (Gnosticism) സാദൃശ്യമുള്ളതാണ്.
​ 
​യഹൂദ സമുദായത്തിൽ ഭക്ഷണക്രമങ്ങൾക്കും ബാഹ്യമായ തൊട്ടുകൂടായ്മകൾക്കും (തുടർച്ചയായ ആചാരപരമായ ശുദ്ധി) വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ യേശു ഈ ചിന്തയെ പാടെ തള്ളിക്കളഞ്ഞു:
​"പുറത്തുനിന്ന് മനുഷ്യന്റെ ഉള്ളിലേക്ക് കടക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാൻ കഴിയില്ല; ഉള്ളിൽ നിന്ന് പുറപ്പെടുന്നവയാണ് മനുഷ്യനെ അശുദ്ധനാക്കുന്നത്." (മർക്കോസ് 7:15)
​ആഹാരനിയമങ്ങളെയും വംശീയമായ ശുദ്ധാശുദ്ധി ചിന്തകളെയും അപ്രസക്തമാക്കിക്കൊണ്ട്, മനുഷ്യന്റെ മനസ്സാക്ഷിക്കാണ് ഇവിടെ യേശു പ്രാധാന്യം നൽകുന്നത്. ചിന്തകളുടെ ശുദ്ധിക്ക് പ്രാധാന്യം നൽകിയ പല പാശ്ചാത്യ-പൂർവ്വ തത്ത്വചിന്തകളിലും ഈ ആശയം കാണാം.
​ഭൗതിക സമ്പത്ത് ദൈവാനുഗ്രഹത്തിന്റെ അടയാളമായി യഹൂദന്മാർ കണ്ടിരുന്നപ്പോൾ, യേശു അതിനെ ആത്മീയതയ്ക്ക് ഒരു തടസ്സമായി ചിത്രീകരിച്ചു.
​"ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല... വയലിലെ ലില്ലിപ്പൂക്കൾ എങ്ങനെ വളരുന്നു എന്ന് ചിന്തിക്കുവിൻ..." (മത്തായി 6:26-28)
​ഭൗതികമായ ആശകളെ ഉപേക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ഈ ആഹ്വാനം പ്രാചീന ഗ്രീസിലെ 'സിനിക്' (Cynic) തത്ത്വചിന്തകരായ ഡയോജനിസിനെപ്പോലുള്ളവരുടെ ജീവിതരീതിയോടും, ബുദ്ധമതത്തിലെ ഭിക്ഷുക്കളുടെ  ലളിതജീവിത ദർശനത്തോടും വലിയ സാമ്യം പുലർത്തുന്നു.
​യേശുവിന്റെ ആശയങ്ങൾ പിൽക്കാലത്ത് ലോകമെമ്പാടും പ്രചരിപ്പിക്കപ്പെട്ടത് ഗ്രീക്ക് ചിന്തകളുടെ പശ്ചാത്തലത്തിലാണ്. ഉദാഹരണത്തിന്, യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത് "ആദിയിൽ വചനം ഉണ്ടായിരുന്നു"  എന്നാണ്. ഇവിടെ 'വചനം' എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് 'ലോഗോസ്' (Logos) എന്നാണ്. ഇത് ഹെരാക്ലിറ്റസ്, പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് തത്ത്വചിന്തകർ പ്രപഞ്ചത്തിന്റെ ചാലകശക്തിയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ദാർശനിക പദമാണ്. യഹൂദ ചിന്തയെക്കാൾ ഗ്രീക്ക് ദാർശനിക തലത്തിലാണ് ക്രിസ്തുവിനെ പ്രപഞ്ചത്തിന്റെ കേന്ദ്രമായി സുവിശേഷകർ അടയാളപ്പെടുത്തിയത്.
 മോശെയുടെ ന്യായപ്രമാണത്തിൽ ജനിച്ചു വളർന്നുവെങ്കിലും, യേശുവിന്റെ ആത്മീയ ദർശനങ്ങൾ ഭൂമിശാസ്ത്രപരവും വംശീയവുമായ അതിരുകൾ ഭേദിച്ച് ഒരു 'ആഗോള ദർശനമായി'   മാറിയത് ഇത്തരം വിപ്ലവകരമായ ചിന്താ വ്യതിയാനങ്ങൾ കൊണ്ടൂകൂടിയാണ്. യഹൂദൻറെ മൗലികവാദം ഒരിക്കലും വൈവിധ്യങ്ങളിലേക്ക് കടന്നുവരാൻ തക്കശക്തിയുള്ളതല്ല. അത് അടിസ്ഥാനപരമായി വെറുപ്പിനും പകയിലും ഉള്ള അടങ്ങിയിരിക്കുന്നതാണ്.ക്രിസ്തുവിൻറെ സന്ദേശത്തിലെ സാമൂഹ്യ ചാലകശക്തിയായ ആശയങ്ങളെ ക്ഷയിപ്പിക്കുകയും  ഭക്തിയെ വളർത്തുകയും ചെയ്ത ക്രിസ്തുമതം, ഒരു വലിയ സാമൂഹ്യ വിപ്ലവവുമായി   മാറേണ്ടി വരുമായിരുന്ന വലിയ ആശയ പ്രപഞ്ചത്തെ വഞ്ചിക്കുകയായിരുന്നു. സമൂഹത്തിൽ പ്രവർത്തിക്കുക എന്നതിനുപകരം പ്രാർത്ഥിക്കുക എന്നുള്ള നിലയിലേക്ക് അവർ ജനങ്ങളെ  പരിശീലിപ്പിച്ചു."അവൻറെ ചെരിപ്പിന്റെ വാറഴിക്കാൻ ഞാൻ യോഗ്യനല്ലെന്ന്"സ്നാപകയോഹന്നാൻ പ്രകീർപ്പിച്ച യേശുവിനെ ക്രിസ്ത്യാനികൾ പരാജയപ്പെടുത്തി. ഇവർക്കാണ് ദൈവപുത്രനായ അത്ഭുതകൃത്യങ്ങൾ ചെയ്ത രാജകുമാരനായ ഒരു യേശുവിനെ ആവശ്യമായിരുന്നത് .അതുകൊണ്ടാണ് അവർ യേശുവിനെ ദാവീദിന്റെ വംശവും ആയി ബന്ധിപ്പിക്കുന്നതിനുള്ള കഥകൾ ഉണ്ടാക്കിയത്. അതുപോലെതന്നെ അദ്ദേഹത്തിൻറെ ജനനത്തെ സംബന്ധിച്ചുള്ള യഹൂദന്മാർക്കിടയിൽ ഉള്ള പരിഹാസത്തെ പരിശുദ്ധാത്മാവിന്റെ ഇടപെടൽ കൊണ്ട് ഗർഭവതിയായന്ന കഥ സൃഷ്ടിച്ച മറികടക്കാൻ ശ്രമിച്ചത്. 

വാൽക്കഷണം 
യേശുവിനെ ഏറ്റവും അധികം നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തത് യഹൂദരാണ്. എന്നാൽ ആ യഹൂദന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളെ കുറിച്ച് ഹാ! കഷ്ടം!! എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

#apology #pentecostal #penthacost #പെന്തക്കോസ് #കാസ #ഫോളോ #ഫ്ലോവേഴ്സ് #കത്തോലിക്കാ Sakshi Apologetics Kerala Evg Lal Abraham Anil Kumar V Ayyappan @highlight Anil Kodithottam

ക്രിസ്തുമതം ജാതി ചിന്തയിൽ നിഷ്കളങ്കളമല്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് മിഷണറിമാരുടെ (CMS - Church Mission Society) വരവോടെയാണ് കേരളത്തിലെ സാമൂഹിക വ്യവസ്ഥിതിയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന കർക്കശമായ ജാതീയ ഉച്ചനീചത്വങ്ങൾക്കും അയിത്തത്തിനും  എതിരെ, "ക്രിസ്തുവിൽ എല്ലാവരും ഒന്നാണ്" എന്ന സമത്വത്തിന്റെ സുവിശേഷവുമായി മിഷണറിമാർ കടന്നു വന്നപ്പോൾ, അത് കേരളത്തിലെ അധഃസ്ഥിത-പിന്നോക്ക ജനവിഭാഗങ്ങൾക്ക് വലിയൊരു പ്രത്യാശയായി മാറി. എന്നാൽ, മതം മാറിയതിലൂടെ 'ആത്മീയമായ മോചനം' ലഭിച്ചെങ്കിലും, നൂറ്റാണ്ടുകളായി മനുഷ്യന്റെ ഉപബോധമനസ്സിൽ വേരൂന്നിക്കിടന്ന 'ജാതി' എന്ന സാമൂഹിക യാഥാർത്ഥ്യത്തെ അത്രയെളുപ്പം കുടഞ്ഞു കളയാൻ കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് കഴിഞ്ഞില്ല എന്നതാണ് ചരിത്രം

​കേരളത്തിലെ നായർ, ഈഴവ, മറ്റ് പിന്നോക്ക സമുദായങ്ങളിൽ പെട്ട ഒരു വലിയ വിഭാഗം ജനങ്ങൾ ഹിന്ദുത്വത്തിന്റെ കർക്കശമായ ജാതിവ്യവസ്ഥയോടും അവഗണനയോടും കലഹിച്ചു കൊണ്ട് മിഷണറിമാരുടെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയുണ്ടായി. വിദ്യാഭ്യാസവും സാമൂഹികാംഗീകാരവും ലക്ഷ്യമിട്ട് അവർ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് (വിശേഷിച്ച് സി.എം.എസ് സഭയിലേക്ക്) കടന്നു വന്നു.
​എന്നാൽ, ജാതീയമായ മേൽക്കോയ്മ നിലനിന്നിരുന്ന ഒരു സമൂഹത്തിൽ നിന്നും വന്ന ഈ വിഭാഗങ്ങൾ, തങ്ങൾ വിട്ടേച്ചു പോന്ന അതേ ഹൈന്ദവ ജാതിബോധത്തിന്റെ സ്വഭാവവിശേഷങ്ങൾ പുതിയ മതത്തിലേക്കും ഒപ്പം കൂട്ടുക ആണുണ്ടായത്. ഇവിടെയാണ് പൗലോസ് അപ്പൊസ്തലന്റെ പ്രഖ്യാപനങ്ങൾക്ക് (ക്രിസ്തുവിൽ യഹൂദനെന്നോ യവനനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസമില്ല) മുകളിൽ പ്രാദേശിക ജാതിബോധം ആധിപത്യം ഉറപ്പിച്ചത്.
 പുലയ ക്രിസ്ത്യാനികളും ഈഴവ ക്രിസ്ത്യാനികളും തമ്മിലുള്ള തർക്കം
​കോട്ടയത്തെ സി.എം.എസ് (ഇന്നത്തെ സി.എസ്.ഐ) സഭയുടെ ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു കറുത്ത അധ്യായമാണ് സഭയ്ക്കുള്ളിലെ അയിത്താചരണം. മിഷണറിമാരുടെ നിരന്തരമായ അധ്വാനത്തിന്റെ ഫലമായി പുലയർ, പറയർ തുടങ്ങിയ ദളിത് വിഭാഗങ്ങൾ കൂട്ടത്തോടെ മതംമാറി സഭയിലേക്ക് വന്നപ്പോൾ, അതിന് തൊട്ടുമുമ്പ് മതംമാറി വന്ന ഈഴവ, നായർ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾ അവരെ തുല്യരായി കാണാൻ തയ്യാറായില്ല. ദേവാലയത്തിനുള്ളിൽ ദളിത് ക്രിസ്ത്യാനികളോടൊപ്പം ഒരുമിച്ചിരിക്കാനോ, ഒരേ പാത്രത്തിൽ നിന്ന് വിശുദ്ധ കുർബാന (അപ്പം, വീഞ്ഞ്) സ്വീകരിക്കാനോ ഇവർ കൂട്ടാക്കിയില്ല. സഭയ്ക്കുള്ളിൽ കടുത്ത അയിത്തം അനുഭവിക്കേണ്ടി വന്നപ്പോൾ ദളിത് വിഭാഗങ്ങൾ പ്രതിഷേധിച്ചു. ഈ പ്രതിസന്ധി പരിഹരിക്കാൻ മിഷണറിമാർക്ക് പലപ്പോഴും വഴങ്ങേണ്ടി വരികയും, ഒരേ പള്ളിയിൽ തന്നെ വ്യത്യസ്തമായ പ്രാർത്ഥനാ സമയങ്ങളോ അല്ലെങ്കിൽ അവർക്കായി പ്രത്യേക ചാപ്പലുകളോ  നിർമ്മിച്ചു നൽകേണ്ടി വരികയും ചെയ്തു. ജാതിബോധത്തിന്റെ വാശിക്ക് മുന്നിൽ സുവിശേഷത്തിന്റെ സമത്വഭാവം അടിയറവ് പറയേണ്ടി വന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്.

​ഈ ജാതീയമായ വിവേചനത്തിൽ മനം നൊന്താണ് പിൽക്കാലത്ത് പൊയ്കയിൽ അപ്പച്ചൻ (കുമാരഗുരുദേവൻ) സഭ വിടുകയും, ദളിതർക്കായി 'പ്രത്യക്ഷ രക്ഷാ ദൈവസഭ' (PRDS) എന്ന പുതിയ സഭ രൂപീകരിക്കുകയും ചെയ്തത്. ക്രിസ്തുമതത്തിലും ജാതി വിവേചനം തുടരുന്നു എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്.
​കേരളത്തിലെ സഭകളിൽ 'സുറിയാനി ക്രിസ്ത്യാനി'  എന്നത് കേവലം ഒരു ആരാധനാക്രമം മാത്രമല്ല, അതൊരു ഉയർന്ന സാമൂഹിക പദവിയാണ്. ഒന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹായിൽ നിന്ന് നേരിട്ട് മതംമാറിയ നമ്പൂതിരിമാരുടെ പിൻതലമുറക്കാരാണ് തങ്ങൾ എന്നൊരു ഐതിഹ്യം സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ശക്തമാണ്. ചില ഈഴവ നായർ കുടുംബക്കാരാണ് നമ്പൂതിരി കഥയുമായി മറ്റുള്ളവരെ ഭരിക്കാൻ ഇറങ്ങിയത്. ഈ 'ഉയർന്ന ജാതി' പരിവേഷം സമൂഹത്തിൽ വലിയ സാമ്പത്തിക-സാമൂഹിക സ്വാധീനം നൽകിയിരുന്നു. മിഷണറിമാർ വഴി പിന്നീട് (19, 20 നൂറ്റാണ്ടുകളിൽ) സഭയിലേക്ക് വന്ന നായർ-ഈഴവ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾ, തങ്ങൾക്ക് പഴയ സമൂഹത്തിൽ നഷ്ടപ്പെട്ടതോ അല്ലെങ്കിൽ ലഭിക്കാതിരുന്നതോ ആയ ഈ 'ഉയർന്ന സാമൂഹിക പദവി' ആർജ്ജിച്ചെടുക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായി അവർ പിൽക്കാലത്ത് സി.എസ്.ഐ സഭയ്ക്കുള്ളിലെ ആംഗ്ലിക്കൻ പാരമ്പര്യങ്ങളിൽ നിന്ന് മാറി, കേരളത്തിലെ പരമ്പരാഗത സുറിയാനി ക്രിസ്ത്യാനികളുടെ സാംസ്കാരിക ശീലങ്ങളും (പേരുകൾ, വിവാഹ ആചാരങ്ങൾ, ജീവിതരീതികൾ) സുറിയാനി പാരമ്പര്യവും തങ്ങളുടേതാക്കി മാറ്റാൻ തുടങ്ങി. ഇന്ന് സി.എസ്.ഐ സഭയിലെ വലിയൊരു വിഭാഗം തങ്ങളെ 'സുറിയാനി ക്രിസ്ത്യാനികൾ' എന്ന് അടയാളപ്പെടുത്തുന്നത് ഈ സാമൂഹിക പരിണാമത്തിന്റെ ഭാഗമായിട്ടാണ്.
​മാറ്റമില്ലാത്ത ദൈവത്തിന്റെ വചനത്തെ മാറ്റങ്ങൾ നിറഞ്ഞ മനുഷ്യൻ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് എങ്ങനെ മാറ്റിയെഴുതുന്നു എന്നതിന്റെ ഉദാഹരണമാണ് കേരള ക്രൈസ്തവ ചരിത്രത്തിലെ ജാതിബോധം.(മനുഷ്യൻ സൃഷ്ടിച്ച ദൈവത്തിന് ഇതൊന്നും സാധ്യവുമല്ല എന്നുള്ള വാസ്തവം നമുക്ക് കുറച്ചുനേരം മാറ്റിവെക്കാം) 

പ്രധാനമായും ദളിതർക്ക് വേണ്ടി മിഷണറിമാർ നിർമ്മിച്ച സ്കൂളുകളും പള്ളികളും പള്ളിക്കൂടങ്ങളും കോളേജുകളും ഇതര സ്ഥാപനങ്ങളും എല്ലാം ഈ പറയുന്ന നായർ ഈഴവ ക്രിസ്ത്യാനികളുടെ ആധിപത്യത്തിന്റെ കീഴിലാണ് ഇതിനെതിരെ 80കളിലും 90കളിലും ശക്തമായ പ്രതിഷേധം നടന്നെങ്കിലും അധികാരത്തിന്റെ ബലത്തിൽ അവയെല്ലാം അടിച്ചൊടുക്കുകയാണ് ഉണ്ടായത്. എങ്കിലും അതിൻറെ സ്വാധീനം ചില മാറ്റങ്ങൾ സഭയിൽ കൊണ്ടു വന്നു എന്നുള്ളത് നേരാണെങ്കിലും ഇപ്പോഴും നായർ ഈഴവ ക്രിസ്ത്യാനികളുടെ കയ്യിലാണ് അതിൻറെ സമ്പൂർണ്ണ അധികാരം എന്ന് പറയാതിരിക്കാൻ വയ്യ. നമ്മളെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഇത്തരം കാര്യങ്ങളിൽ ഒന്നും ഒരിക്കലും ദൈവം ഇടപെടുന്നതോ പരിഹരിക്കുന്നതോ കണ്ടിട്ടില്ല എന്നുള്ളതാണ്. കഴിഞ്ഞ 25 വർഷത്തിലേറെയായി ദലിത് ക്രിസ്ത്യാനികൾക്കിടയിൽ കൃത്യമായ ബോധ്യമുള്ള ഒരു സംഘടനയോ നേതൃത്വമോ ഉണ്ടായിട്ടില്ല. കുറേ ഉപജാവക സംഘങ്ങളും അഹങ്കാരികളുമായിട്ടുള്ള നേതാക്കന്മാരും കാര്യവിവരമില്ലാത്ത അണികളുമാണ് അവിടെയുള്ളത്. അതുകൊണ്ടുതന്നെ സഭയുടെ അഹങ്കാരത്തെയോ ആധിപത്യത്തെയോ ചോദ്യം ചെയ്യാൻ ആരും ഇല്ലെന്നുള്ള ഒരു അവസ്ഥയിലാണ്. വരിയുടഞ്ഞ മനുഷ്യരിൽ ഭൂരിപക്ഷവും ഇവിടെയാണെന്ന് പറയാതെ വയ്യ. സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും അത് ചോദ്യം ചെയ്യാൻ കഴിയാതെ കരഞ്ഞു തീർക്കുന്നവർ.
 
ഹിന്ദുമതത്തിലെ അയിത്തത്തോടും വിവേചനത്തോടും വെറുത്തു വന്ന നായരും ഈഴവരും മറ്റ് പിന്നോക്കക്കാരും, പുതിയൊരു ആത്മീയ തണലിൽ എത്തിയപ്പോൾ തങ്ങളേക്കാൾ താഴെയുള്ളവരോട് അതേ വിവേചനം ആവർത്തിച്ചു എന്നത് മനുഷ്യസഹജമായ അധികാരേച്ഛയുടെ പ്രതിഫലനമാണ്.
​ഇന്ന് ബാഹ്യമായി അയിത്തം നിലവിലില്ലെങ്കിലും, സഭകളുടെ ആഭ്യന്തര ഭരണത്തിലും, വിവാഹാലോചനകളിലും, ഇന്നും നിലനിൽക്കുന്ന ഉപസഭകളിലും (ഉദാഹരണത്തിന് സി.എസ്.ഐ സഭയിലെ തന്നെ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രത്യേക ഡയോസിസുകൾക്കായുള്ള വാദങ്ങൾ) ഈ പഴയ ജാതിബോധത്തിന്റെ നിഴലുകൾ പൂർണ്ണമായി മാഞ്ഞിട്ടില്ല എന്ന് കാണാം. സുവിശേഷം മനുഷ്യനെ മാറ്റിയെടുക്കാൻ ശ്രമിച്ചപ്പോൾ, മനുഷ്യൻ സുവിശേഷത്തെ സ്വന്തം ജാതിഘടനയിലേക്ക് മാറ്റിയെടുത്തു എന്നതാണ് കേരളത്തിലെ സഭാചരിത്രം നൽകുന്ന ഏറ്റവും വലിയ പാഠം.

വാൽക്കഷണം.
ഇതിൽ ഒരു പ്രത്യേക കൈയ്യടി കൊടുക്കേണ്ടത് മലയരയ വിഭാഗത്തിൽ നിന്നും  വന്നവർക്കാണ്. അവർ ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും ദളിതരിൽ കുറച്ച് മികവുള്ള മനുഷ്യരാണ്. ഹിന്ദുക്കളായി നിൽക്കുന്നവരെ നോക്കുക അവർ കോളേജുകളും സ്കൂളുകളും സ്ഥാപനങ്ങളും സ്വന്തമായി തുടങ്ങിയിട്ടുണ്ട്. ഇതര സമൂഹങ്ങളുടെ ഇടിച്ചു നിൽക്കാൻ അവർ പ്രാപ്തരുമാണ്. (ശബരീശ കോളേജ്) പി കെ സജീവനെ പോലെ കഴിവുള്ള നേതൃത്വം അവിടെയുണ്ട്. ക്രിസ്ത്യൻ അരയന്മാർ സ്വന്തമായി ഒരു ഡയോസിസ് നേടിയിട്ടുണ്ട്. ഈസ്റ്റ് കേരള  മഹായിടവക. സി എസ് ഐ യിലെ പുലയരും പറയരുമാണ് ശപിക്കപ്പെട്ട മനുഷ്യനെ പോലെ വട്ടം കറങ്ങി നടക്കുന്നത്. അവർക്ക് ഉപവാസവും പ്രാർത്ഥനയും അന്ധവിശ്വാസവും മാത്രമാണ് കൈമുതൽ ആയിട്ടുള്ളത്.
#ndcfamily #ദലിത്ക്രിസ്ത്യൻ #കത്തോലിക്ക #PostViral #സാമൂഹ്യനീതി #ക്രിസ്ത്യൻ #കാസ #പെന്തക്കോസ് #followersreels #csikerala #കത്തോലിക്ക #കേരളം #csichurchtoronto #csichurch #anglicanchurchofcanada #ഫോളോ #followers
.https://www.facebook.com/share/p/1B7sf426bQ/

2026 ജൂൺ 2, ചൊവ്വാഴ്ച

Syrian Orthodox** (more precisely **Syriac Orthodox**) and **Maronite** — two distinct Christian churches with different histories, theology, and leadership.

 **Syrian Orthodox** (more precisely **Syriac Orthodox**) and **Maronite** — two distinct Christian churches with different histories, theology, and leadership.

### Key Differences

| Aspect | Syriac Orthodox Church | Maronite Church |
|--------|------------------------|-----------------|
| **Church Family** | **Oriental Orthodox** (non-Chalcedonian) [1][3] | **Eastern Catholic** (in full communion with Rome) [10] |
| **Christology** | **Miaphysite**: believes Christ has one united nature (divine + human) [1] | **Chalcedonian/Dyophysite**: accepts Council of Chalcedon (two natures of Christ) [1] |
| **Pope/Patriarch** | Patriarch of Antioch (based in Damascus); **not** under the Pope | Patriarch of Antioch and All the East; **under the Pope** (Roman Catholic) [10] |
| **Communion** | Not in communion with the Roman Catholic Church | In full communion with the Vatican (Catholic Church) [10] |
| **Origin** | Traces to ancient Church of Antioch; split after Council of Chalcedon (451 AD) [3] | Founded by St. Maron in Syria; remained loyal to Rome during schisms [10] |
| **Geography** | Historically Syria, Middle East; large diaspora; significant in Kerala, India [1][3] | Primarily Lebanon; largest Christian community there; global diaspora [10] |
| **Liturgical Language** | West Syriac (Classical Syriac/Aramaic) [1][5] | West Syriac liturgy (in Arabic/Syriac) but Catholic rite [5][10] |

### In Short

- **Syriac Orthodox** = Oriental Orthodox, **not Catholic**, miaphysite theology, under Antioch Patriarch alone.
- **Maronite** = **Catholic** (Eastern Catholic Church), accepts Pope's authority, Chalcedonian theology, majority in Lebanon.

The biggest practical difference: **Maronites are Catholic and recognize the Pope; Syriac Orthodox are not Catholic and do not.**

2026 മേയ് 28, വ്യാഴാഴ്‌ച

The close bond between liturgical renewal and the Church’s renewal

Church is “a living organism” that – also in respect of the liturgy – “grows, matures, develops, adapts and accommodates herself to temporal needs”
Pope. PiusXII

ആരാധനക്രമത്തിന്റെ കാര്യത്തിലും സഭ ഒരു "ജീവനുള്ള ജീവിയാണ്", അത് "വളരുകയും, പക്വത പ്രാപിക്കുകയും, വികസിക്കുകയും, ലൗകിക ആവശ്യങ്ങൾക്ക് അനുസൃതമായി സ്വയം പൊരുത്തപ്പെടുകയും ചെയ്യുന്നു".


https://www.vaticannews.va/en/pope/news/2026-05/pope-leo-xiv-general-audience-liturgy-tradition-progress-renewal.html?utm_source=newsletter&utm_medium=email&utm_campaign=NewsletterVN-EN

2026 മേയ് 17, ഞായറാഴ്‌ച

വടക്കൻ മണ്ണൂർ പള്ളി

1895 ഇടവക പത്രിക ലക്കം 12


ഒരു പുലപ്പള്ളി മണർകാടു സമീപം അമയന്നൂർ മുതലായ കരകളിൽ ഉള്ള അനേകം പുലയരെ മറ്റത്തിൽ തോമ്മാ എന്നൊരു ആളിൻ്റെ ഉത്സാഹത്താൽ ചേർത്തു ക്രിസ്ത്യാനി മതം അയാൾ തന്നെ പഠിപ്പിച്ചു വരുന്നു എന്നും അവക്കു വേണ്ടി ഒരു ചെറിയ പള്ളി വയ്പിക്കുവാൻ ഈ മനുഷ്യൻ ഉത്സാഹിച്ചു വരുന്നു എന്നും അറിയുന്നതിൽ പരം സന്തോഷം മറ്റെറൊന്നുമില്ല. പ്രതിഫലേച്ഛ കൂടാതെ ഇത്തരം ദിവ്യപ്രവൃത്തിക്കു മനസ്സുവച്ച ടി. തോമ്മാ എന്നാൾ വളരെ ശ്ലാഘ്യതയ്ക്കു പാത്രവാനാണ്, പള്ളിപണിക്കു എല്ലാവരും കഴിയുന്ന സഹായം ചെയൂ കൊടുപ്പാൻ വലിയ തിരുമനസ്സു കൊണ്ടും കോട്ടയം അങ്കമാലി ഇടവകകളുടെ പെ  : ബാ  മാർ അത്താനാസാസ മെത്രാപ്പൊലിത്താ തിരുമനസ്സു കൊണ്ടും കല്പന കൊടുത്തിട്ടുണ്ട്. സാമാന്യം കാലക്ഷേപത്തിനു വകയുള്ള ഒരു അത്മേനി ഈ വിധം ആത്മാകളുടെ രക്ഷയ്ക്കു ശ്രമിക്കുന്നതിനെ കണ്ടിട്ടെങ്കിലും പട്ടക്കാർ ഒന്നു ഉണർന്നാൽ കൊള്ളാം.




2026 മേയ് 13, ബുധനാഴ്‌ച

“We must open wide the doors of the Church to everyone.

🔴 “We must open wide the doors of the Church to everyone. We must also embrace our spiritual children who are outside the walls of the Church and who, like the prodigal son, perhaps do not dare to come to us,” said Patriarch Shio III of Georgia on Tuesday during his enthronement ceremony.

The service took place at Svetitskhoveli Cathedral, where Metropolitan Shio was enthroned as the 142nd Catholicos-Patriarch of All Georgia, succeeding Patriarch Ilia II after nearly half a century of leadership.

Representatives of the Georgian authorities, members of the Holy Synod of the Georgian Orthodox Church, clergy and thousands of faithful attended the solemn ceremony.

Patriarch Shio III spoke about the immense responsibility of his new ministry and the trust he places in God’s help.

“On this blessed day, standing before you, I thank and glorify the Lord. At the same time, I am filled with reverence and cry out to Him with hope: ‘Show me, O Lord, the way in which I should walk.’”

🇬🇪 Georgia’s Christian roots

His Beatitude also recalled Georgia’s Christian roots, underlining the role of faith in the identity of the Georgian people.

“The Georgian people found their true face and true nature through the living word of the Lord. Throughout the centuries, our country has struggled, suffered and been torn apart, but despite everything, it unites itself, falls and rises again.”

“We must share both the joy and the sorrow of the people, serve them and support them, because the strength of the Church does not lie only in words. Its calling is love in the image of Christ and the bearing of one another’s burdens.”

🇬🇪 “The future of the country is our children”

Referring to contemporary challenges, the new Patriarch of Georgia warned about the cooling of human relationships and the loss of moral landmarks.

“Modern life confronts us with new difficulties. People’s hearts have grown cold and estranged. A thousand temptations replace faith, moral values, family and loved ones.”

“The future of the country is our children. They watch us every day, listen to us and learn from us. They often choose other ways of life, but they remain children. They need our love, care and support more than anything else.”

Speaking about Patriarch Ilia II, who reposed in the Lord in March, Patriarch Shio III said that, as “obedient and loving sons, we are bound to preserve his spiritual legacy and continue his path — the path of service to God, the homeland and humanity”.

🇬🇪 “A worthy servant of the Georgian Church”

At the end of the ceremony, Patriarch Shio III thanked the hierarchs and faithful for the trust they had placed in him.

“I ask you to pray for me and for the future of our Church, that your prayers may give me strength to serve with devotion and humility the Orthodox Church and the blessed Georgian people.”

On behalf of the Holy Synod of the Georgian Church, Daniel of Chiatura said that the new Patriarch “demonstrated during his nine years of service as locum tenens the qualities necessary to preserve and strengthen the legacy left by our great father”.

Patriarch Shio III was elected on Monday by the Holy Synod of the Georgian Orthodox Church.

Patriarch Daniel of Romania sent a congratulatory message to the new Patriarch of Georgia, wishing His Beatitude “many blessed years in the service of the Orthodox people of Georgia and help from God in all your pastoral and missionary activity”.

2026 മേയ് 6, ബുധനാഴ്‌ച

വിശുദ്ധ തോമാശ്ലീഹ

അനുദിനവിശുദ്ധര്‍ : ജൂലൈ 3
വിശുദ്ധ തോമാശ്ലീഹ

തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" (യോഹ. 20:28) എന്ന്‍ ഉദ്ഘോഷിച്ച തോമ്മാശ്ലീഹായാണ് ക്രിസ്തുവര്‍ഷം ആദ്യശതകത്തില്‍ തന്നെ ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചത്. അദ്ദേഹം എ.ഡി. 52-ല്‍ മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് കപ്പലിറങ്ങി എന്നാണ് പാരമ്പര്യം. വളരെപ്പേരെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. കൊടുങ്ങല്ലൂര്‍, പാലയൂര്‍, കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ സ്ഥാപിച്ചുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം. ഇന്നത്തെ തമിഴ്നാട്ടില്‍ മദ്രാസിനടുത്തുള്ള മൈലാപ്പൂരില്‍ വെച്ച് എ.ഡി. 72-ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. മൈലാപ്പൂരില്‍ സ്ഥിതി ചെയ്യുന്ന ശ്ലീഹായുടെ കബറിടം ആദ്യനൂറ്റാണ്ടു മുതല്‍ പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമാണ്.

Saint of the Day for July 3
St. Thomas (1st Century)
Patron of architects

St. Thomas was born a Jew and was called to be one of the twelve Apostles. His birth and death dates are unknown, but his feast day is celebrated July 3. He lived before the formal establishment of the Catholic Church but is recognized as the patron saint of architects.

He was a dedicated but impetuous follower of Christ. When Jesus said He was returning to Judea to visit His sick friend Lazarus, Thomas immediately exhorted the other Apostles to accompany Him on the trip which involved certain danger and possible death because of the mounting hostility of the authorities.

At the Last Supper, when Christ told His disciples that He was going to prepare a place for them to which they also might come because they knew both the place and the way, Thomas pleaded that they did not understand and received the beautiful assurance that Christ is the Way, the Truth, and the Life.

St. Thomas is best known for his role in verifying the Resurrection of his Master. Thomas' unwillingness to believe that the other Apostles had seen their risen Lord on the first Easter Sunday earned him the title of "doubting Thomas."

Eight days later, on Christ's second apparition, Thomas was gently rebuked for his skepticism and furnished with the evidence he had demanded - seeing in Christ's hands the point of the nails. Thomas even put his fingers in the nail holes and his hand into Christ's side. After verifying the wounds were true, St. Thomas became convinced of the reality of the Resurrection and exclaimed, "My Lord and My God," thus making a public Profession of Faith in the Divinity of Jesus.

St. Thomas is also mentioned as being present at another Resurrection appearance of Jesus - at Lake Tiberias, when a miraculous catch of fish occurred.

This is all that we know about St. Thomas from the New Testament. Tradition says that at the dispersal of the Apostles after Pentecost this saint was sent to evangelize to the Parthians, Medes, and Persians. He ultimately reached India, carrying the Faith to the Malabar coast, which still boasts a large native population calling themselves "Christians of St. Thomas."

According to tradition, Thomas was killed in an accident when a fowler shot at a peacock and struck Thomas instead. Following his death, some of his relics were taken to Edessa while the rest were kept in what is now known as India. They can still be found within the San Thome Basilica in Chennai, Mylapore, India.

Saint Thomas was mentioned in several texts, including one document called The Passing of Mary, which claims then-apostle Thomas was the only one to witness the Assumption of Mary into heaven, while the other apostles were transported to Jerusalem to witness her death.

While the other apostles were with Mary, Thomas was left in India until after her first burial, when he was transported to her tomb and he saw her bodily assumption into heaven, when her girdle was left behind.

In versions of the story, the other apostles doubted Thomas' words until Mary's tomb was discovered to be empty with the exception of her girdle. Thomas and the girdle were often depicted in medieval and early Renaissance art.

#dailysaints #DAILYPRAYER #JULY3 #STTHOMAS

ക്രിസ്തുവിന്‍റെ ജനനത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പ്രാചീന റോമന്‍ സാമ്രാജ്യവും ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗ്ഗമുള്ള സുദൃഢമായ കച്ചവടബന്ധം നിലവിലിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകള്‍ ധാരാളമാണ്. മലബാറിലെ മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ലോകത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നും കച്ചവടകേന്ദ്രവുമായിരുന്നു. ഗ്രീക്ക്-റോമന്‍ ലോകത്തേക്ക് വിവിധ സുഗന്ധ ദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതു പ്രധാനമായും മുസിരിസില്‍ നിന്നായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‍ ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഈ കച്ചവടബന്ധത്തിന്‍റെ ശക്തമായ തെളിവാണ്. ചുരുക്കത്തില്‍ ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്ത് തോമ്മാശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്കരമായിരുന്നില്ല എന്നതു വ്യക്തമാണ്.

സഭാപിതാക്കന്മാരുടെ സാക്ഷ്യം പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരായ ഒരിജന്‍ (186-255), വി. എഫ്രേം (306-373), വി. ഗ്രിഗറി നസിയാന്സെഭന്‍ (329-390), സിറിലോണിയ (396), മിലാനിലെ വി.അംബ്രോസ് (333-397), വി. ജോണ്‍ ക്രിസോസ്റ്റം (347-407), വി. ജറോം (342-420), ബ്രേഷ്യയിലെ വി. ഗൗതംഷ്യസ് (410-427), നോളയിലെ വി. പൗളിനോസ് (353-431), സാരൂഗിലെ ജേക്കബ് (457-521), ഭാഗ്യപ്പെട്ട വി. ബീഡ് (673-735), ടൂര്‍സിലെ വി. ഗ്രിഗറി (538-593), ഗ്രിഗറി ദി ഗ്രേറ്റ് (590-604), വി. ഇസിദോര്‍ ഓഫ് സെവില്‍ (560-636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ വി.തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നു.

ഈ പാശ്ചാത്യപൗരസ്ത്യ സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങള്‍ ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ ഒരുവനായ തോമ്മാശീഹായുടെ ഭാരത പ്രേഷിതത്വത്തെയും മരണത്തെയും കുറിച്ചുള്ള അക്കാലത്തെ സഭാത്മകമായ ബോദ്ധ്യം തന്നെയാണു വ്യക്തമാക്കുന്നത്.

മാര്‍ത്തോമ്മാശ്ലീഹായുടെ പ്രേഷിതത്വം പ്രാചീന സാംസ്ക്കാരിക കേന്ദ്രവുമായ ഭാരതത്തിലാണെന്നത് സംശയരഹിതമായ വസ്തുതയായി സഭാപിതാക്കന്മാര്‍ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ആ പ്രേഷിതകേന്ദ്രത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങളോ അതിന്‍റെ പ്രത്യേകമായ പാരിസ്ഥിതിക പഠനമോ നടത്താന്‍ സഭാപിതാക്കന്മാര്‍ തുനിഞ്ഞില്ല. ആരാധനക്രമ തെളിവുകള്‍ സഭയുടെ ആരാധനക്രമം വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും തലമുറകളിലേക്കതു കൈമാറുകയും ചെയ്യുന്നു. പാശ്ചാത്യ പൗരസ്ത്യ സഭകളുടെ ആരാധനക്രമങ്ങള്‍, പ്രത്യക്ഷമായും പരോക്ഷമായും മാര്‍ത്തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പ്രാചീന രക്തസാക്ഷിത്വ ചരിത്രത്തിലും ആരാധനക്രമ പഞ്ചാംഗങ്ങളിലും വി. തോമ്മാശ്ലീഹായെ ഭാരതസഭയോടു ബന്ധപ്പെടുത്തിയാണ് പ്രതിപാദിക്കുന്നത്.

ഭാരതത്തില്‍ ക്രിസ്തീയ വിശ്വസം പ്രചരിപ്പിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മാര്‍ത്തോമ്മാശ്ലീഹായേ അനുസ്മരിക്കാത്ത പ്രാചീന ആരാധനക്രമ പാരമ്പര്യങ്ങള്‍ ഒന്നും തന്നെ ക്രൈസ്തവ ലോകത്ത് പ്രചരിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. അപ്രമാണിക രചനകള്‍ (അപ്പോക്രിഫല്‍ രചനകള്‍) പ്രാചീന കൃതികളായ യൂദാതോമ്മായുടെ നടപടികള്‍ (മൂന്നാം ശതകാരംഭം), ശ്ലീഹന്മാരുടെ പഠനങ്ങള്‍ (മൂന്നാം ശതകം), തോമ്മായുടെ പീഡാസഹനം (നാലാം ശതകം) തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും പറ്റി പ്രതിപാദിക്കുന്ന കൃതികളാണ്. മൂന്നാം ശതകത്തില്‍ സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന "യൂദാ തോമ്മായുടെ നടപടികള്‍" എന്ന കൃതിക്ക് ലഭിച്ച പ്രാധാന്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു.

യൂദാ തോമ്മായുടെ നടപടി കൃതിയില്‍ പറയും പ്രകാരം ഗുണ്ടഫര്‍ അഥവാ ഗുണ്ടഫോറസ്‌ രാജാവിന്‍റെ സഹായത്തോടെയാണ് തോമ്മാശ്ലീഹാ ഭാരതത്തില്‍ എത്തുന്നത്. ഗുണ്ടഫോറസ് രാജാവിന്‍റെ കൊട്ടാരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ശ്ലീഹാ തന്‍റെ അന്ത്യപ്രേഷിതരംഗമായ മിസ്‌ദേവൂസില്‍ (മാസ്ദേ) എത്തുകയും അവിടെ മരിക്കുകയും ചെയ്തു. ഈ രാജ്യം മദ്രാസിലാണെന്നു പാരമ്പര്യം ചൂണ്ടിക്കാട്ടുന്നു. യൂദാതോമ്മായുടെ നടപടികളുടെ ഐതിഹ്യപരവും കഥാപരവുമായ രൂപത്തിനുള്ളിലും ശ്ലീഹായുടെ ഭാരതത്തിലെ മതപ്രചാരണത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും ചരിത്രപരമായ ഒരു മാനം കണ്ടെത്താന്‍ കഴിയും. ഗുണ്ടഫോറസ് എന്നൊരു രാജാവ് ക്രിസ്തു വര്‍ഷം ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യ പാദത്തില്‍ ഭാരതത്തില്‍ ഭരണം നടത്തിയിരുന്നുവെന്നു സമകാലിക ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത് തോമ്മായുടെ നടപടികള്‍ എന്ന കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രാദേശിക പാരമ്പര്യങ്ങള്‍ തോമ്മാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനവും രക്തസാക്ഷിത്വവും കബറടക്കത്തിന്‍റെ വിവരണവുമൊക്കെ നാടന്‍ പാട്ടുകളുടെയും അനുഷ്ടാന കലകളുടെയും രൂപത്തില്‍ പ്രാചീനകാലം മുതല്‍ പ്രചരിച്ചിട്ടുണ്ട്. ഇവ പിന്നീട് ലിഖിത രൂപത്തിലാവുകയും ഇന്നും നിലനില്ക്കുകയും ചെയ്യുന്നു. പ്രശസ്തമായ മാര്‍ഗ്ഗംകളി (തോമ്മാശ്ലീഹായുടെ മാര്‍ഗ്ഗസ്ഥാപനത്തെപ്പറ്റി പ്രതിപാദിക്കുന്ന നൃത്തകലാരൂപം), റമ്പാന്‍ പാട്ട് (തോമ്മാപര്‍വ്വം), വീരടിയാന്‍ പാട്ട് (ഹിന്ദു മതാനുയായികളായ വീരടിയാന്മാര്‍ എന്ന വിഭാഗം പാടിയിരുന്നത്) തുടങ്ങിയ കഥാഗാനങ്ങളൊക്കെ ക്രിസ്തീയ ഭവനങ്ങളില്‍ വിവാഹാവസരങ്ങളിലും മറ്റ് ആഘോഷദിനങ്ങളിലും പാട്ടുകളായും അനുഷ്ടാനകലകളായും അവതരിപ്പിക്കുകയും ചെയ്തിരുന്നു.

തോമ്മാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതും തുടര്‍ന്നുള്ള വിവിധ പ്രവര്‍ത്തനങ്ങളും മറ്റുമാണ് ഇവയുടെ പ്രതിപാദ്യ വിഷയം. നമ്മുടെ പൂര്‍വ്വികര്‍ ഈ പൈതൃകങ്ങള്‍ വിശ്വസ്തതാപൂര്‍വ്വം കാത്തു സൂക്ഷിക്കുകയും തലമുറ തലമുറകളായി ഇടമുറിയാതെ കൈമാറുകയും ചെയ്തുപോന്നു. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെക്കുറിച്ചുള്ള ശക്തമായ ഒരു പാരമ്പര്യമായി നൂറ്റാണ്ടുകളായി ലക്ഷോപലക്ഷം മനുഷ്യമനസ്സുകളില്‍ പതിഞ്ഞുകഴിഞ്ഞ ഇത് ചരിത്രത്തിന്‍റെ കുത്തൊഴുക്കില്‍ ഇനിയും ഒലിച്ചുപോയിട്ടില്ല. എന്നാല്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ സമകാലിക ചരിത്രരേഖകളുടെ അഭാവത്തില്‍ സംശയിക്കുന്നവര്‍ക്ക് മാര്‍ത്തോമ്മാശ്ലീഹാ ഭാരതത്തില്‍ വന്നിട്ടില്ല എന്ന്‍ സ്ഥാപിക്കുന്നതിന് ഉതകുന്ന രേഖാപരമായതോ പുരാവസ്തു പരമായ തെളിവുകള്‍ ഒന്നുംതന്നെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ വെച്ചു രക്തസാക്ഷിയായി മരിച്ചെന്നും അവിടെത്തന്നെ സംസ്ക്കരിക്കപ്പെട്ടു എന്നുമാണ് പാരമ്പര്യം. തോമ്മാശ്ലീഹായുടെ മരണശേഷം മൈലാപ്പൂര്‍, മാര്‍ത്തോമ്മാ നസ്രാണികളുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറുകയും വളരെ കാലത്തേക്ക് അവരുടെ മെത്രാന്‍റെ ആസ്ഥാന കേന്ദ്രമായിത്തീരുകയും ചെയ്തിരുന്നു. 1942 വര്‍ഷത്തോളം കത്തോലിക്കരും അകത്തോലിക്കരും അക്രൈസ്തവരുമായ മാര്‍ത്തോമ്മാ ഭക്തന്മാ‍ര്‍ ഏകകണ്ഠമായി അംഗീകരിക്കുന്ന മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടമാണ് മൈലാപ്പൂരില്‍ ഉള്ളത്.

1776 നവംബര്‍ 14 മുതല്‍ 1789 മാര്ച്ച് 10 വരെ മലബാറില്‍ താമസിക്കുകയും സ്വന്തം നാടിനെക്കാളേറെ ഈ നാടിനെ അടുത്തറിയുവാന്‍ കഴിഞ്ഞുവെന്ന് അഭിമാനിക്കുകയും ചെയ്ത കര്‍മ്മലീത്താ മിഷനറി പൗളിനോ ദ സാന്‍ ബര്‍ത്തലോമയോ ഇറ്റലിയിലേക്ക് മടങ്ങിപ്പോയശേഷം എഴുതുന്നതു ശ്രദ്ധിക്കുക: "ക്രൈസ്തവരും അക്രൈസ്തവരുമായ എല്ലാ ഭാരതീയരും ഉറപ്പിച്ചു പറയുന്നത് മൈലാപ്പൂരിലെ മലയിലാണ് മാര്‍ത്തോമ്മാശ്ലീഹാ കൊല്ലപ്പെട്ടതെന്നാണ്. വി. തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ മരണമടഞ്ഞു എന്നുള്ള അവരുടെ അചഞ്ചലവും തീക്ഷ്ണവുമായ വിശ്വാസം, വി. പത്രോസ് റോമില്‍ മരണമടഞ്ഞുവെന്ന യൂറോപ്യന്‍ ക്രിസ്ത്യാനികളുടെ വിശ്വാസത്തിന് തുല്യമാണ്."

മൈലാപ്പൂരിലെ പ്രാചീന കബറിടം മാത്രമാണ് തോമ്മാശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങള്‍ സംവഹിച്ച ഏക കബറിടമായി വിലയിരുത്തപ്പെടുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടത്തെ സംബന്ധിച്ചുള്ള പാരമ്പര്യവിശ്വാസവും ഭാരതത്തിലോ വിദേശത്ത് എവിടെയെങ്കിലുമോ ശ്ലീഹായുടെ കബറിടമുള്ളതായി ആരും അവകാശപ്പെടാത്തതും മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടത്തിന്‍റെ വിശ്വാസ്യതയ്ക്ക് ഉറപ്പ് നല്കുന്നു. മൈലാപ്പൂരിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടം ചരിത്രപരമായ അടിത്തറയില്ലാത്ത ഒരു കെട്ടുകഥ മാത്രമായിരുന്നുവെങ്കില്‍ അതു മെനഞ്ഞെടുത്തവര്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന രംഗമായിരുന്ന കേരളത്തില്‍ നിന്നകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ പ്രസ്തുത കബറിടത്തെ പ്രതിഷ്ഠിക്കുമായിരുന്നില്ല.

മാര്‍ത്തോമ്മാ നസ്രാണികളുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ ഒരു സുപ്രധാന സ്ഥാനമാണ് മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടത്തിനുള്ളത്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസു വരെ മാര്‍ത്തോമ്മാ നസ്രാണികള്‍ കൃത്യമായ കാലങ്ങളില്‍ മൈലാപ്പൂരിലേക്ക് തീര്‍ത്ഥാടനം നടത്തുകയും തീര്‍ത്ഥാടകരായ മാര്‍ത്തോമ്മാ നസ്രാണികള്‍ കബറിടത്തില്‍ നിന്ന്‍ മണ്ണെടുത്തു കൊണ്ടുവരികയും അത് പുണ്യകര്‍മ്മങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്തിരുന്നു. യഹൂദസാന്നിദ്ധ്യം ബി.സി. പത്താം ശതകം മുതല്‍ ദക്ഷിണേന്ത്യയും യഹൂദന്‍മാരുമായി വ്യാപാരബന്ധമുണ്ടായിരുന്നു. അക്കാലത്ത് യഹൂദരുടെ വ്യാപരഭാഷ അറമായ ഭാഷയായിരുന്നു. ദക്ഷിണേന്ത്യയിലും അറമായഭാഷ വ്യവഹാര ഭാഷയായി പ്രചരിച്ചിരുന്നു. അറമായ ഭാഷ ഈശോമിശിഹായുടെ സംസാര ഭാഷയായിരുന്നല്ലോ. കൊടുങ്ങല്ലൂര്‍, പറവൂര്‍, കൊല്ലം, മുട്ടം, ചേക്കാട്, തുടങ്ങിയ സ്ഥലങ്ങളില്‍ യഹൂദ കോളനികള്‍ തന്നെ ഉണ്ടായിരുന്നു. ആ കോളനികളാവാം ദക്ഷിണേന്ത്യയിലേക്ക് വരാന്‍ മാര്‍ത്തോമ്മാശ്ലീഹായെ പ്രേരിപ്പിച്ച ഒരു കാരണം. ഒരു യഹൂദന്‍ എന്ന നിലയില്‍ നിത്യരക്ഷയെപ്പറ്റി ആദ്യം യഹൂദരെ അറിയിക്കുവാന്‍ അദ്ദേഹത്തിന് കടമയുണ്ടായിരുന്നുവല്ലോ (മത്തായി 10:6).

അതുകൊണ്ട് തോമ്മാശ്ലീഹാ സുവിശേഷം അറിയിച്ചത് ഭാരതത്തിലെ യഹൂദരോട് അവരുടെ ഭാഷയായ അറമായയിലാണെന്ന് ഊഹിക്കാം. അദ്ദേഹം ആദ്യത്തെ സഭാ സമൂഹങ്ങൾ ആരംഭിച്ചതു തന്നെ ഇവിടുത്തെ യഹൂദ കോളനികളിലായിരുന്നു. അതിനു ശേഷമാണ് അദ്ദേഹം ഭാരതത്തിലെ ഇതരസമുദായങ്ങളിലേക്കു ശ്രദ്ധ തിരിച്ചത്. അദ്ദേഹം ബുദ്ധമതക്കാരെയും ഹിന്ദുക്കളെയും രക്ഷയുടെ മാര്‍ഗ്ഗം അറിയിച്ചതില്‍ ഏതാനും ബ്രാഹ്മണരും ഉള്‍പ്പെട്ടു. ഇതുമൂലം ഭാരതത്തിലെ പുരാതന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സമൂഹം യഹൂദ ക്രൈസ്തവരും ഏതദ്ദേശീയരായ മറ്റു ജനവിഭാഗങ്ങളില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരും ഉള്‍ക്കൊള്ളുന്നത് ആണെന്ന്‍ കരുതാവുന്നതാണ്.