ആർ.എസ്.എസ് (രാഷ്ട്രീയ സ്വയം സേവക് സംഘ്) ആചാര്യൻ ഗോൾവാക്കർ രചിച്ച വിചാരധാരയിൽ (Bunch of Thoughts,) ആഭ്യന്തര ശത്രുക്കൾ എന്ന തലക്കെട്ടിൽ അദ്ധ്യായം 16 ൽ നിന്നുള്ള ഉദ്ധരണികൾ.
ഈ അദ്ധ്യായത്തിൽ മുസ്ളീം, ക്രൈസ്തവ മതങ്ങൾ, കമ്മ്യൂണിസ്റ്റുകൾ എന്നീ മൂന്നു വിഭാഗങ്ങളെയാണ് ആഭ്യന്തര ശത്രുക്കളായി ആർ.എസ്.എസ് വിലയിരുത്തുന്നത്.
ഇതിൽ ക്രൈസ്തവരെ കുറിച്ചുള്ള ഭാഗം താഴെ വായിക്കാം.
12 ആന്തരിക ഭീഷണികൾ
ക്രൈസ്തവർ
ക്രൈസ്തവരെ സംബന്ധിച്ചാണെങ്കിൽ ബാഹ്യ നിരീക്ഷകന് അവർ തീരെ നിരുപദ്രവകാരികളായി മാത്രമല്ല. മനുഷ്യ വർഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയയും, മൂർത്തീമദ്ഭാവങ്ങളായി പോലും തോന്നും! മനുഷ്യ വർഗത്തെ ഉദ്ധരിക്കുന്നതിനായി സർവ്വശക്തനാൽ പ്രത്യേകം നിയുക്തരായവരാണ് തങ്ങളെന്ന മട്ടിൽ 'സേവനം' 'മനുഷ്യന്റെ മുക്തി' തുടങ്ങിയ വാക്കുകൾ അവരുടെ പ്രഭാഷണങ്ങളിൽ ധാരാളമായി കേൾക്കാം. എല്ലായിടത്തും അവർ സ്കൂളുകളും , കോളജുകളും, ആശുപത്രികളും, അനാഥാലയങ്ങളും നടത്തുന്നു. ശുദ്ധരും, നിഷ്കളങ്കരുമായ നമ്മുടെ ആളുകൾ ഇവകൊണ്ടെല്ലാം ഭ്രമിച്ചു പോകുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നതിൽ ക്രൈസ്തവരുടെ ഉദ്ദേശമെന്താണ് ?
പുലി നഖങ്ങൾ പുറത്തു വരുന്നു
രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് ഒരിക്കൽ അസമിൽ പോയിരുന്നു. ആ കുന്നിൻ പ്രദേശങ്ങളിൽ ക്രൈസ്തവ പാതിരിമാർ സ്ഥാപിച്ചിരുന്ന ആശുപത്രികളും , വിദ്യാലയങ്ങളുമെല്ലാം സന്ദർശിച്ച് അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. പക്ഷേ ഒടുവിലദ്ദേഹം ഇപ്രകാരം ഉപദേശിക്കുക കൂടി ചെയ്തു. "നിങ്ങൾ വളരെ നല്ല പ്രവർത്തി ചെയ്തു എന്നതിന് സംശയമില്ല. പക്ഷെ ഇതിൽ നിന്നെല്ലാം മത പരിവർത്തന ഉദ്ദേശത്തോടു കൂടി മുതലെടുപ്പ് നടത്തരുത് " എന്നാൽ അടുത്തതായി സംസാരിച്ച പാതിരി വെട്ടിത്തുറന്നു പറഞ്ഞു " വെറും മാനുഷിക പരിഗണനകൾ മാത്രമാണിതൊക്കെ ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതെങ്കിൽ ഞങ്ങൾ ഇത്രയൊക്കെ ദൂരെയുള്ള സ്ഥലത്തെന്തിന് വരണം? ഇത്രയൊക്കെ പണം എന്തിന് ചെലവഴിക്കണം.? ഒറ്റക്കാര്യത്തിനാണ് ഞങ്ങളിവിടെ വന്നത്, നമ്മുടെ യേശു ക്രിസ്തുവിന്റെ അനുയായികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണത് "
അവർക്കാകാര്യം വ്യക്തമാണ്.
ഈ ലക്ഷ്യം മുൻനിർത്തി ആണെങ്കിൽ ഏതൊരു തന്ത്രവും ന്യായമാണെന്നേ അവർക്ക് തോന്നുകയുള്ളു മത പരിവർത്തനത്തിനായി അവർ ഉപയോഗിക്കുന്ന ഹീനവും വഞ്ചചനാപരവുമായ മാർഗങ്ങളെല്ലാം കുപ്രസിദ്ധമാണ്. കഴിഞ്ഞ കാനേഷുമാരിയിൽ ഒരു ഗ്രാമത്തിലെ എല്ലാവരെയും പാതിരിമാർ ക്രിസ്തു മതാനുയായികളാക്കി മാറ്റിയ വസ്തുതയുണ്ട്. ഈ വഞ്ചന മനസിലാക്കി ജനങ്ങൾ പ്രതിക്ഷേധിച്ചപ്പോൾ പാതിരിമാർ അവരോട് പറഞ്ഞു " യാതൊന്നുമിനി ചെയ്യാൻ നിവൃത്തിയില്ല. സർക്കാർ രേഖകളിൽ നിങ്ങളെല്ലാം ക്രൈസ്തവരായി ചേർക്കപ്പെട്ടു കഴിഞ്ഞു. അതിനാൽ ഇനി മേൽ ക്രൈസ്തവരെ പോലെ ജീവിക്കുകയല്ലാതെ നിങ്ങൾക്ക് ഗത്യന്തരമില്ല. " ഉദാസീനമായ നമ്മുടെ ഹിന്ദു സമാജത്തിന്റെ പിന്തുണയും സഹായവും ലഭിക്കാതെ ആ സാധുക്കളായ ഹിന്ദു ഗ്രാമീണർ അവരുടെ വാക്കുകൾ വിശ്വസിച്ച് ക്രിസ്തുമതം സ്വീകരിച്ചു. ഇത്തരം തന്ത്രങ്ങളിൽ കൂടിയാണ് അവർ തങ്ങളുടെ സംഖ്യ ദിനംപ്രതി വർദ്ധിപ്പിക്കുന്നത്.
തങ്ങളുടെ ഒരേയൊരു ലക്ഷ്യം ഈ നാടിനെ ക്രിസ്തു രാജ്യത്തിലെ സംസ്ഥാനമാക്കി തീർക്കുകയാണെന്ന് പല പ്രമുഖ ക്രൈസ്തവ പാതിരിമാരും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. മധുരയിലെ ആർച്ചു ബിഷപ്പ് തങ്ങളുടെ ഏക ലക്ഷ്യം ക്രിസ്തുവിന്റെ പതാക ഭാരതത്തിലുടനീളം പറത്തുകയാണെന്ന് പ്രസ്താവിച്ചതായി മദിരാശിയിലെ "വേദാന്ത കേസരിയിൽ" റിപ്പോർട്ടുണ്ട്. ഈയിടെ മുംബെയിൽ നടന്ന "യുക്കാറിസ്റ്റ് കോൺഗ്രസിലും" നൂറ്റാണ്ടു കാലത്തെ മത പരിവർത്തന ശ്രമങ്ങൾ നടന്നു കൊണ്ടിരുന്നിട്ടും ഭാരതത്തിൽ അറുപതു ലക്ഷം കത്തോലിക്കരേയുള്ളുവെന്നും ബഹു ഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളായി തന്നെ ജീവിക്കുന്നുയെന്നും കർദ്ദിനാൾ ഗ്രേഷ്യസ് വിലപിക്കുകയുണ്ടായി. മത പരിവർത്തനക്കാര്യത്തിൽ ഓരോരുത്തരും ഇനിമേൽ സ്വയമൊരു പാതിരിയാണെന്ന ബോധത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. ഇതിന്റെയൊക്കെ അർത്ഥമെന്താണ് ? ഈ നാട്ടിലെ എല്ലാ ജനങ്ങളെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നതാണ് അതായത് അവരുടെ പരമ്പരാഗതമായ മതവും തത്വജ്ഞാനവും സംസ്കാരവും ജീവിതരീതിയുമെല്ലാം തകർത്തു കളഞ്ഞ് അവരെയെല്ലാം ലോക ക്രൈസ്തവ ഫെഡറേഷനിൽ വിലയിപ്പിക്കണമെന്നാണ്.
മതമോ രാഷ്ട്രീയമോ ?
അവർ മറ്റുള്ളവരോട് പെരുമാറുന്ന രീതി കാണുമ്പോൾ ഇന്നത്തെ മതപരിവർത്തന ശ്രമങ്ങളിൽ ഏർപ്പെടുന്ന മതങ്ങളിൽ യഥാർഥ മതത്തിന്റേതായ യാതൊന്നും അടങ്ങിയിട്ടില്ലെന്ന നിഗമനത്തിലെത്താൻ നാം നിർബന്ധിതരാകുന്നു. ദൈവത്തിന്റെയും , പ്രവാചകന്റെയും മതത്തിന്റെയും പേരിൽ തങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ മാത്രമാണ് അവർ ശ്രമിക്കുന്നത്. യഥാർത്ഥ മതത്തിൽ മത പരിവർത്തന ശ്രമത്തിന്റെ ആവശ്യമില്ല. ആരാധനാ രീതി മാറ്റേണ്ടതില്ല. പ്രാചീന കാലങ്ങളിൽ വിദൂര ദിക്കുകളിൽ എത്തിയിരുന്ന നമ്മുടെ മത പ്രചാരകന്മാർ തങ്ങളുടെ മതം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ല. നേരേമറിച്ച് ആരാധനാരീതിയെ നിരസിക്കാതെ തന്നെ സമഗ്രമായ തത്വജ്ഞാനം കൊണ്ട് അവർ അതിനെ കൂടുതൽ സമ്പുഷ്ടമാക്കി. ബുദ്ധിയുടെയും, ഹൃദയത്തിന്റെയും ഉന്നതവും ശ്രേഷ്ഠവുമായ ഗുണഗണങ്ങൾ കൊണ്ട് അവരെ സമ്പന്നരാക്കി. സ്വന്തം ആരാധനാ സമ്പ്രദായത്തിൽ തന്നെ അവരെ കൂടുതൽ നിഷ്ഠവാന്മാരാക്കി. അതു വഴിയായിരുന്നു നമ്മുടെ ആചാര്യന്മാരുടെ പരിശ്രമം. അതായിരുന്നു സാക്ഷാൽ ധർമ്മം.
ക്രൈസ്തവ പാതിരിമാർ പ്രചരിപ്പിക്കുന്ന തരത്തിലുള്ള മത സിദ്ധാന്തം വാസ്തവത്തിൽ അത്ഭുതകരമാണ്. ഒരിക്കൽ ഞാനൊരു പാതിരിയുമായി കണ്ടുമുട്ടാനിടയായി .അദ്ദേഹം ഇംഗ്ളണ്ടിലെ ആർച്ച്ബിഷപ് എഴുതിയ ഒരു ഗ്രന്ഥം എനിക്ക് തന്നുകൊണ്ട് അവരുടെ പ്രവർത്തന രീതി ആ പുസ്തകം വ്യക്തമാക്കി തരുമെന്നു പറഞ്ഞു. ഞാൻ അതു വായിച്ചു. ഗ്രന്ഥം തിരികെ കൊടുക്കുമ്പോൾ "അതെങ്ങനെയുണ്ട്"എന്ന് ഔൽസുക്യത്തോടെ അദ്ദേഹം ചോദിച്ചു. " നിങ്ങളുടെ ആർച്ച് ബിഷപ്പ് ഈ വിധത്തിലാണെങ്കിൽ താങ്കളുടെ കാര്യം എന്തു പറയാനാണ്? എന്ന് ഞാൻ മറുപടി നൽകിയത് അദ്ദേഹത്തെ അമ്പരിപ്പിച്ചു. ഈശ്വര സാക്ഷാൽക്കാരം ലഭിക്കുന്നതിന് ഒരാൾ ദിവസത്തിൽ രണ്ട് തവണ പ്രാർത്ഥിക്കുകയും, ഞായറാഴ്ചകളിൽ പള്ളിയിൽ പോവുകയും ചെയ്താൽ മതിയെന്നും ബാക്കി സമയത്തെല്ലാം ഭൗതിക സുഖ വിനോദങ്ങളിൽ ഏർപ്പെട്ടാലും വിരോധമില്ലെന്നും പറയുന്ന ചില ഭാഗങ്ങൾ ആ ഗ്രന്ഥത്തിൽ നിന്നു ചില ഭാഗങ്ങൾ ഞാൻ കാണിച്ചു കൊടുത്തു. ഈ വാക്കുകളെല്ലാം മഹാത്മാവായ യേശു ക്രിസ്തുവിന്റെ ഉപദേശങ്ങൾക്ക് ഘടക വിരുദ്ധമാണ്.
ക്രിസ്തുവിന്റെ പ്രഥമ ശിഷ്യനായ സെന്റ് പോൾ പോലും ഇപ്രകാരം പ്രസ്താവിച്ചതായി ലോകമാന്യ തിലകൻ ഗീതാ രഹസ്യത്തിൽ ഉദ്ധരിക്കുന്നു. " കളവു പറഞ്ഞതു കൊണ്ടും ഞാൻ അങ്ങയുടെ (ദൈവത്തിന്റെ) മാഹാത്മ്യം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിൽ അതെങ്ങിനെ പാപമാകും"
തങ്ങളുടെ ഗുഢതന്ത്രങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നതിന് ഇന്നത്തെ ക്രൈസ്തവ പാതിരിമാർ ഈ വാക്യം പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതിൽ എന്താണ് അത്ഭുതം ?
യഥാർത്ഥ ക്രൈസ്തവൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം കുരിശിൽ മരിക്കുകയും ചെയ്തു. എന്ന ചൊല്ല് എത്ര ശരിയായിരിക്കണം.
നിഷ്പക്ഷ വിധി
അവരുടെ പ്രവർത്തനങ്ങൾ മതവിരുദ്ധമെന്ന് മാത്രമല്ല ദേശീയവിരുദ്ധവുമാണ്. ഒരു ക്രൈസ്തവ പാതിരിയോട് അവരെന്തിനാണ് നമ്മുടെ പരിപാവനങ്ങളായ പുരാണങ്ങളെയും ദൈവങ്ങളെയും ദേവിമാരെയും ദുഷിക്കുന്നതെന്ന് ഞാൻ ഒരിക്കൽ ചോദിച്ചു. അദ്ദേഹം തുറന്നു പറഞ്ഞു. "ഹൈന്ദവ ഹൃദയങ്ങളിൽ നിന്ന് വിശ്വാസത്തെ തട്ടി തെറിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം . അവന്റെ വിശ്വാസം തകരുന്നതോടെ അവന്റെ ദേശീയതയും നശിക്കപ്പെടുന്നു. അവന്റെ മനസിൽ ശൂന്യത സൃഷ്ടിക്കപ്പെടുന്നു. പിന്നെ ആ സ്ഥലത്ത് ക്രൈസ്തവ തത്വങ്ങൾ കൊണ്ട് നിറക്കാൻ ഞങ്ങൾക്ക് എളുപ്പമാണ്."
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഈ ക്രൈസ്തവ പാതിരിമാരുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ മദ്ധ്യപ്രദേശ് ഗവണ്മെന്റ് ഒരു കമ്മറ്റിയെ നിയോഗിച്ചു. കമ്മറ്റിയുടെ അദ്ധ്യക്ഷൻ ഒരു കക്ഷിയിലും ഗ്രൂപ്പിലും പെടാത്ത സമാദരണീയനായ റിട്ട. ഹൈക്കോടതി ജഡ്ജി ശ്രീ നിയോഗി ആയിരുന്നു. കമ്മറ്റി അംഗങ്ങൾ മദ്ധ്യപ്രദേശത്താകെ സഞ്ചരിച്ച് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരെയും പാതിരാമാരെയും മറ്റുള്ളവരെയും കണ്ടു സംസാരിച്ചു. പല പള്ളികളും അവർ സന്ദർശിച്ചു. നേരിട്ട് നടത്തിയ ഈ അന്വേഷണങ്ങളെ അടിസ്ഥാനമാക്കി കമ്മിറ്റി സുധീർഘമായ റിപ്പോർട്ട് സമർപ്പിച്ചു. അതിന്റെ ചുരുക്കം ഇതാണ്. പാതിരിമാരുടെ മനുഷ്യ സ്നേഹപരമായ പ്രവർത്തികളെല്ലാം തന്നെ ശുദ്ധാത്മാക്കളായവരെ ചിലപ്പോൾ ഭീഷണിപ്പെടുത്തിയും മറ്റു ചിലപ്പോൾ പ്രലോഭനം കൊണ്ടും മത പരിവർത്തന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള മറ മാത്രമാണ്. തങ്ങളുടെ എണ്ണത്തിന്റെ ബലത്തിൽ പ്രത്യേക ക്രിസ്തു രാജ്യം ഇവിടെ വാർത്തെടുക്കുന്നതിനുള്ള അതിമോഹമാണ് ഈ പ്രവർത്തനങ്ങളുടെ എല്ലാം അടിയിലുള്ളത്. അതിനായി മാത്രം അവർ അനേകം കോടി രൂപ ചെലവു ചെയ്തു കൊണ്ടിരിക്കുന്നു.
പാതിരി സ്ഥാനത്തിനു വേണ്ടി.
അസമിൽ നാഗാലാന്റിന്റെ സൃഷ്ടി ഇതിന് സ്പഷ്ടമായ ദൃഷ്ടാന്തമാണ്. നാഗാ കുന്നുകളിൽ പരസ്യമായി തന്നെ നടന്നു കൊണ്ടിരിക്കുന്ന ലഹളകളെല്ലാം ക്രൈസ്തവ പാതിരിമാരാണ് ആസൂത്രണം ചെയ്യുന്നതെന്ന് പണ്ഡിറ്റ് നെഹ്റു പോലും അംഗീകരിച്ചിരിക്കുന്നു. എന്നാൽ നമ്മുടെ ഗവണ്മെന്റിന് അവിടെ സമാധാനം സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്ന് ഇടക്കിടക്ക് പറഞ്ഞു പറഞ്ഞു മതി വന്നിട്ടില്ല. അങ്ങിനെ പറഞ്ഞാൽ പിറ്റേന്നു തന്നെ അവിടെ വല്ല തീവണ്ടിയും കൊള്ള ചെയ്തോ , പാലം തകർത്തോ നമ്മുടെ പട്ടാളക്കാരെ കെണിയിൽ പെടുത്തി കൊന്നതായോ ഉള്ള വാർത്തകൾ കാണാം. ലഹളക്കാർക്ക് എവിടെ നിന്നാണ് ഇത്രയേറെ ആയുധങ്ങളും വെടിക്കോപ്പുകളും ലഭിച്ചതെന്ന് പാർലമെന്റിൽ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോൾ കിട്ടിയ മറുപടി ,കഴിഞ്ഞ യുദ്ധത്തിൽ ജപ്പാൻകാർ തോറ്റു പിന്തിരിഞ്ഞോടുമ്പോൾ ആയുധങ്ങളും മറ്റും കൊണ്ടു പോകാൻ സാധിക്കാതെ വലിച്ചെറിഞ്ഞു പോയിരുന്നത് നാഗന്മാർ എടുത്തതാണെന്നാണ്. എന്നാൽ നമ്മുടെ പട്ടാളക്കാരുമായുണ്ടായ സംഘട്ടനത്തിൽ ചില ലഹളക്കാർ കൊല്ലപ്പെട്ടതായും അവരുടെ ആയുധങ്ങൾ പിടിച്ചെടുക്കപ്പെട്ടതായും വാർത്ത പത്രങ്ങളിൽ വന്നു. ആ ആയുധങ്ങൾ പുതുതായി അമേരിക്കയിൽ നിർമ്മിച്ചവയായിരുന്നു. അവയിൽ നിർമ്മിച്ച വർഷവും രേഖപ്പെടുത്തിയിരുന്നു. അത് 1955 ഉം 1956 ഉം ആയിരുന്നു. എന്നാൽ നമ്മുടെ നേതാക്കൾ നമ്മോടാവശ്യപ്പെടുന്നത് 1955 ലും 1956 ലും നിർമ്മിക്കപ്പെട്ട ഈ ആയുധങ്ങൾ 1944 ൽ തന്നെ നാഗന്മാർക്ക് ലഭിച്ചിരുന്നെന്ന് വിശ്വസിക്കാനാണ്. ഏറ്റവും ആധുനിക രീതിയിലുള്ള വിമാനവേധ തോക്കുകൾ പോലും നാഗന്മാരുടെ പക്കലുള്ളതായി റിപ്പോർട്ട് ഉണ്ട്. ഈ ആയുധങ്ങളെല്ലാം എങ്ങിനെ അവരുടട കൈകളിലെത്തിയെന്നതും സ്പഷ്ടമാണ്.പാകിസ്ഥാനിലേക്കെ വരുന്ന അമേരിക്കൻ ആയുധങ്ങൾ അസമിൽ ക്രൈസ്തവ പാതിരിമാർക്ക് ഏൽപ്പിച്ചു കൊടുക്കുകയാണ്.
ഇപ്രകാരം വിപ്ളവം തുടർന്നു പോയി.അവരുടെ ആവശ്യം ഭാഗികമായി അംഗീകരിച്ചു. നമ്മുടെ നേതാക്കൾ തൽക്കാലത്തേക്ക് നാഗാലാന്റ് സ്ഥാപിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കീഴിലല്ലാതെ വിദേശ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രസ്തുത നാഗാലാണ്ട് എന്നതാണ് അശുഭകരമായ വസ്തുത. ഈ ആനുകൂല്യത്തിന് വഴി വച്ച സമ്മർദ്ദം ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. ഈ സമ്മർദ്ദം രണ്ടു തരത്തിലാണ്. ഒന്ന് തങ്ങളുടെ ഭാഗികമായ വിജയം മൂലം വീര്യം കൂടിയതും നിലക്കാതെ തുടരുന്നതുമായ ആഭ്യന്തര കലാപം. നാഗാലാന്റ് രൂപീചരിക്കാനുള്ള തീരുമാനമെടുത്ത ശേഷവും നമ്മുടെ ഒരു വിമാനം വെടിവച്ചു വീഴ്ത്തപ്പെട്ടു. രണ്ട്. അന്താരാഷ്ട്രീയമായ സമ്മർദ്ദം. നാഗാ ലഹള നേതാവായ ഫിസോ നമ്മുടെ രാജ്യത്തു നിന്ന് അപ്രത്യക്ഷമായി. പാകിസ്ഥാന്റെയും, മറ്റു ചിലരുടെയും സഹായത്തോടെ ഇംഗ്ളണ്ടിലേക്ക് പോയതായി നമുക്ക് അറിയാം. പ്രമുഖ ക്രൈസ്തവ പാതിരിയും നമുക്ക് അപകീർത്തി ഉളവാക്കുന്ന പല പ്രസ്താവനകൾ കൊണ്ട് ഫിസോവിന് പ്രേരണ നൽകിയ ആളുമായ മൈക്കൽ സ്കോട്ടാണ് അദ്ദേഹത്തിന് അഭയം നൽകിയത്. തങ്ങളുടെ അന്താരാഷ്‌ട്രീയ പ്രശസ്തിയിൽ അതെന്തു തന്നെയായാലും ശരി അതിർ കവിഞ്ഞ ശ്രദ്ധാലുക്കളായ നമ്മുടെ നേതാക്കന്മാരാകട്ടെ " ലോകശാന്തിയുടെ നിർമ്മാതാക്കൾ" എന്ന കീർത്തിക്ക് കോട്ടം തട്ടിക്കുന്നതിനേക്കാൾ നല്ലത് നാഗാലാന്റ് അനുവദിച്ചു കൊടുക്കുന്നതാണെന്നു കരുതി. ഇപ്പോൾ അവർ നാഗാ കലാപകാരികൾക്ക് കൂടുതൽ സ്വയം ഭരണാധികാരം നൽകുന്നതിനായി അവരുമായി സമാധാന സംഭാഷണം ആരംഭിക്കുകയും മൈക്കൽ സ്കോട്ട് എന്ന ആ മാന്യനെ സമാധാന സംഘത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് ." സമാധാന നിർമ്മാതാക്കളായി സ്വയം ചമയുന്ന നേതാക്കൾക്ക് രാജ്യത്തിന്റെ വിഭജനം വില കുറഞ്ഞ ചരക്കു ആണെന്ന് തോന്നുന്നു. ഈ അന്താരാഷ്ട്രീയ സമ്മർദ്ദം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അനതി വിദൂരമായ ഭാവിയിൽ നാഗാലാൻഡ് അടർത്തിയെടുത്ത് ക്രൈസ്തവ മത ഭ്രാന്തന്മാരുടെ ആധിപത്യത്തിലും നടത്തിപ്പിലും ഉള്ള സ്വതന്ത്ര രാജ്യമായി രൂപം കൊണ്ടെങ്കിൽ അത്ഭുതപ്പെടാനില്ല.
ആഗോള കുതന്ത്രത്തിന്റെ ദല്ലാളുകൾ
ക്രൈസ്തവ പാതിരിമാരിൽ നിന്ന് പ്രചോദനം ലഭിച്ചു കൊണ്ട് അസമിൽ ഷില്ലോംഗിന് ചുറ്റുമായി മറ്റൊരു പ്രത്യേക ഹിൽ സ്റ്റേറ്റിനുള്ള മുറവിളിയും നിലവിലുണ്ട് .ബീഹാറിൽ പ്രത്യേക ഝാർഖണ്ഡിന് വേണ്ടിയും അവർ പ്രക്ഷോഭം നടത്തുന്നു. അവരുടെ ആവശ്യങ്ങൾ തനി തോന്നിയവാസം ആണെന്നതിനാൽ അനുവദിക്കപ്പെട്ടു കൂടെന്നു നമ്മുടെ നേതാക്കൾ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നാലും ഭാവിയിൽ എന്തു സംഭവിക്കുമെന്നു തീർച്ചപ്പെടുത്തിക്കൂടാ. കാരണം നമ്മുടെ നേതാക്കൾ എപ്പോഴെല്ലാം ഏതെങ്കിലും ഒരു ആവശ്യം തോന്നിയവാസമാണെന്നും ദേശീയ വിരുദ്ധമെന്നും മറ്റും പറഞ്ഞ് ശക്തിയായി അപലപിക്കുന്നുണ്ടോ അപ്പോഴെല്ലാം അതനുവദിച്ചു കൊടുക്കാൻ അവർ മനസ്സിൽ തീരുമാനം എടുത്തു കഴിഞ്ഞിട്ടുണ്ടാകുമെന്ന് അനുഭവങ്ങൾ നമ്മോടു പറയുന്നു. ഭാരത വിഭജനം മുതൽ നാഗാലാന്റ് രൂപീകരണം വരെയുള്ള നമ്മുടെ അനുഭവം അതായിരുന്നു.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായി ജനകീയ പ്രക്ഷോഭം നടന്നിരുന്നപ്പോൾ അതു കേരളത്തിലെ ക്രൈസ്തവ സഭകളുടെ ജീവന്മരണ സമരമാണെന്ന് ക്രൈസ്തവ നേതാക്കൾ പറയാറുണ്ടായിരുന്നു. " ഒന്നുകിൽ കത്തോലിക്കർ അല്ലെങ്കിൽ കമ്മ്യൂണിസ്റ്റുകൾ കേരളം ഭരിക്കും; ഞങ്ങൾ ഭരിക്കാൻ ആഗ്രഹിക്കുന്നു" എന്നുവരെ അവർ പറഞ്ഞു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിൽ ക്രൈസ്തവ പാതിരിമാരുടെ സർവ്വ രാഷ്ട്രീയ സമ്മേളനത്തിൽ വിതരണം ചെയ്യപ്പെട്ട ലഘുലേഖയിൽ നമ്മുടെ കടൽ തീരത്തുടനീളവും ദേശത്തിനുള്ളിൽ വിന്ധ്യാ ശതപുര നിരകളിലൂടെയും ക്രൈസ്തവ സ്വാധീന കേന്ദങ്ങൾ സ്ഥാപിക്കുന്നതിനുള്ള വിശദമായ രൂപരേഖ നൽകിയിരുന്നു. ദക്ഷിണാർദ്ധ ദ്വീപു മുഴുവൻ വളഞ്ഞ് അവിടം ക്രൈസ്തവ ആധിപത്യത്തിൽ എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ആദ്യ പടി. രണ്ടാമത്തെ പടി ഹിമാലയ പ്രദേശം മുഴുവനും പിടിച്ചെടുക്കുകയുമായിരുന്നു.
രാജ്യത്തിലെ ക്രൈസ്തവ സഭകളും മുസ്ലീം ലീഗും ഒന്നിച്ചു ചേർന്ന് പഞ്ചാബു മുതൽ മണിപ്പൂർ വരെ ഗംഗാ സമതലം മുഴുവൻ മുസ്ലീങ്ങൾക്കും അർദ്ധ ദ്വീപും ഹിമാലയ പ്രദേശവും ക്രൈസ്തവർക്കുമായി പങ്കുവച്ചു എടുക്കുന്നതിനുളെള കരാറിൽ എത്തിച്ചേർന്ന വാർത്ത പത്രങ്ങളിൽ വന്നു കാണുകയുണ്ടായി.
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു അഖിലേന്ത്യാ ക്രൈസ്തവ സമ്മേളനത്തിൽ ഭാരതത്തിൽ ക്രൈസ്തവ സാമ്രാജ്യം സ്ഥാപിക്കുന്നതിന് പ്രതിജ്ഞ എടുക്കാൻ അവരോടെല്ലാം ആവശ്യപ്പെടുകയുണ്ടായി .ഈ നടപടികളെ അനുഗ്രഹിച്ചു കൊണ്ട് നമ്മുടെ കേന്ദ്ര മന്ത്രിമാരിൽ ഒരാൾ അവിടെ സന്നിഹതനും ആയിരുന്നു.
ഇപ്രകാരം നമ്മുടെ ജീവിതത്തിന്റെ സാമൂഹ്യവും മതപരവുമായ ഘടന തകർക്കുക മാത്രമല്ല ,വിവിധ കേന്ദ്രങ്ങളിലും കഴിയുമെങ്കിൽ നാട്ടിലാകമാനവും , രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നതിനും കൂടി ശ്രമിക്കുകയാണ് നമ്മുടെ നാട്ടിൽ ഇന്ന് താമസിക്കുന്ന ക്രൈസ്തവ മാന്യന്മാർ ചെയ്യുന്നത്. യേശുക്രിസ്തുവിന്റെ ദിവ്യ പക്ഷങ്ങൾക്കു കീഴിൽ മനുഷ്യ വർഗത്തിന് ശാന്തിയും സാഹോദര്യവും കൈ വരുത്തുകയെന്ന ആകർഷകമായ മുഖംമൂടിയോടു കൂടി കാലു കുത്തിയിടത്തെല്ലാം അവർ വഹിച്ചിട്ടുള്ള പങ്ക് ഇതു തന്നെയാണ്. തങ്ങളുടെ സർവസവും ദരിദ്രർക്കും അജ്ഞർക്കും മർദ്ദിതർക്കും നൽകുവാൻ യേശു തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അനുയായികൾ പ്രയോഗത്തിൽ വരുത്തിയത് എന്താണ് ? അവൻ പോയിടത്തല്ലാം ചോര കൊടുക്കുന്നവരായല്ല ചോര കുടിയന്മാരായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ക്രിസ്തു ശിഷ്യന്മാരെന്ന് പറയപ്പെടുന്ന ഇക്കൂട്ടർ കുടിയേറി പാർത്ത സ്ഥലങ്ങളുടെ ഗതിയെന്തായിരുന്നു? അവർ എവിടെയെല്ലാം കാൽ കുത്തിയോ അവിടുത്തെ മണ്ണെല്ലാം തദ്ദേശ വാസികളുടെ രക്തവും കണ്ണീരും കൊണ്ട് കുതിർക്കപ്പെടുകയും അവിടങ്ങളിലെ എല്ലാ വംശങ്ങളും തുടച്ചു നീക്കപ്പെടുകയും ആണുണ്ടായത്. അമേരിക്കയിലെയും ആസ്ട്രേലിയയിലെയും ആഫ്രിക്കയിലെയും ആദിവാസികളെ അവർ ഉന്മൂല നാശം ചെയ്ത ഹൃദയഭേദകമായ കഥകൾ നമുക്ക് അറിയില്ലേ. എന്തിനത്രവരെ പോകണം ? നമ്മുടെ സ്വന്തം നാട്ടിൽ ഗോവയിലും മറ്റിടങ്ങളിലും , വാളും തീയുമായി അവരങ്ങെനെ നീങ്ങിയെന്ന ക്രൈസ്തവ പാതിരിമാരുടെ നിഷ്ഠൂരമായ ചരിത്രം നമുക്ക് അറിയില്ലേ ?
പുതു ക്രിസ്ത്യാനികൾ തങ്ങളുടെ പഴയ ക്ഷേത്രങ്ങൾ നിലംപരിശാക്കി. തങ്ങളുടയ മുമ്പുള്ള ദേവന്മാരെയും ദേവിമാരെയും ചവുട്ടി മെതിക്കുകയും ഹിന്ദുക്കളായി തന്നെ തുടരുന്ന സ്വന്തം മാതാപിതാക്കളെയും, മുതിർന്നവരെയും അപമാനിക്കുകയും ചെയ്യുന്നത് കാണുമ്പോൾ"വിശുദ്ധ സേവ്യർ" തന്റെ ജീവിതത്തിൽ ഏറ്റവും ആനന്ദം അനുഭവിക്കുന്നതായി പറയപ്പെടുന്നുണ്ട്. ഏറ്റവും അടുത്ത കാലത്ത് ബ്രിട്ടീഷുകാർ പോയ ശേഷം കോൺഗ്രസ് ഭരണത്തിൽ തന്നെ (വാസ്തവത്തിൽ ക്രൈസ്തവ ഭരണം) കേരളത്തിൽ വിഖ്യാതമായ ശബരിമല ക്ഷേത്രമടക്കം നൂറു കണക്കിന് പ്രാചീന ഹൈന്ദവ ക്ഷേത്രങ്ങൾ ക്രൈസ്തവ തെമ്മാടികളാൽ നശിപ്പിക്കപ്പെട്ടു. അവിടത്തെ വിഗ്രഹങ്ങൾ തച്ചുടക്കുകയുണ്ടായി. അതേ ക്രൈസ്തവ മത ഭ്രാന്തന്മാരാണ് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകഫലകവും തകർത്ത് കളഞ്ഞത്. മനുഷ്യ വർഗത്തിന് മേൽ ശാന്തിയും അനുഗ്രഹവും ജീവകാരുണ്യത്തിന്റെ അമൃതവും വർഷിക്കുമെന്ന് പ്രചരിപ്പിക്കാൻ നമ്മുടെ അടുക്കൽ വരുന്ന ആളുകൾ ഈ മട്ടിലുള്ളവരാണ്.
ഇവിടത്തെ ക്രൈസ്തവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ക്രിസ്തു മത പ്രചരണത്തിനായുള്ള സാർവദേശീയ പ്രസ്ഥാനത്തിന്റെ ഏജന്റുമാർ ആണ് തങ്ങളെന്ന് സ്വയം കരുതുകയും , ജന്മ ഭൂമിയോട് കൂറു പുലർത്താതെ , പൂർവ്വീക സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും യഥാർത്ഥ പുത്രന്മാരെ പോലെ പെരുമാറാൻ വിസമ്മതിക്കുകയും ചെയ്യുന്നിടത്തോളം കാലം അവർ ഇവിടെ വൈരികളായി വർത്തിക്കും. അതനുസരിച്ച് അവരോട് പെരുമാറേണ്ടിയും വരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ