2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

മതനിന്ദ കേസ്:പാകിസ്ഥാനില്‍ ഇമാം അറസ്റ്റില്‍




ഇസ്ലാമാബാദ്: മതനിന്ദ നടത്തിയെന്ന ആക്ഷേപത്തെതുടര്‍ന്ന് പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് ഇമാം അറസ്റ്റില്‍. കടലാസുകള്‍ കത്തിച്ചതിനൊപ്പം ഖുര്‍ ആന്‍ ഭാഗങ്ങളുമുണ്ടായിരുന്നെന്ന് ആരോപിച്ച് അയല്‍വാസികളാണ് ആഗസ്ത് 16ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇസ്ലാമാബാദ് നഗരപ്രാന്തത്തില്‍നിന്ന് പിടികൂടി പൊലീസിന് കൈമാറിയത്. എന്നാല്‍, ഇതില്‍ കണ്ട ഖുര്‍ ആന്‍ ഭാഗങ്ങള്‍ ഇമാം വച്ചതായി സാക്ഷി മൊഴി നല്‍കിയതോടെയാണ് കേസിന്റെ ഗതി മാറിയത്. ഇസ്ലാമാബാദിലെ മെഹ്രിയ ജാഫര്‍ മേഖലയിലെ ഇമാം ഖാലിദ് ചിസ്തിയാണ് പിടിയിലായത്. മേഖലയിലെ ക്രിസ്ത്യാനികളെയാകെ ഓടിക്കാനാണ് താന്‍ ഇത് ചെയ്യുന്നതെന്ന് ഇയാള്‍ പറഞ്ഞതായും സാക്ഷി വെളിപ്പെടുത്തി. ഇതേസമയം, കുട്ടിയെ വിട്ടയക്കണമെന്നും മറ്റു മതക്കാര്‍ക്കുനേരെയുണ്ടാകുന്ന പീഡനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആറ് അമേരിക്കന്‍ സെനറ്റര്‍മാര്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് കത്തയച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ